ആപ്പ്ജില്ല

ടീ ഷര്‍ട്ടിനും ട്രൗസറിനും അസാധാരണ ഭാരം; പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തരികള്‍, തട്ടിപ്പിന്റെ പുതിയ വഴികള്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി. എയർപോർട്ട് വഴി കടത്തിയ സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലായത്. തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. മലപ്പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു സ്വർണം പിടികൂടിയത്. മലദ്വാരത്തിലും ടീഷർട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Edited byഗിരിഷ്മ എച്ച് നായർ | Lipi 19 Jun 2022, 5:43 pm

ഹൈലൈറ്റ്:

  • അനധികൃതമായി കടത്തിയ സ്വർണം പിടികൂടി
  • ഒന്നര കിലോ സ്വർണം കൊണ്ടുപോയത് മലപ്പുറത്തേയ്ക്ക്
  • രണ്ട് പേർ പിടിയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തൃശൂർ: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവര്‍ പിടിയിലായി. സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്.
നൈറ്റ് പട്രോളിംഗിനിടയിലെ വാഹന പരിശോധനയിലാണ് മലപ്പുറം വള്ളുമ്പറം സ്വദേശി നിഷാജ് പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടി ഷർട്ടിലും കാറിൻറെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള ലയറുകൾക്ക് ഇടയിൽ സ്വർണ്ണതരികള്‍ പശ തേച്ച് ഒട്ടിച്ച വസ്ത്രം ധരിച്ചാണ് നിഷാജ് എയർപോർട്ട് വഴി സ്വർണ്ണം കടത്തിയത്. ടി ഷർട്ടിന്റേയും ട്രൗസറിന്‍റേയും അസാധരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ഇവിടെയുണ്ട്; കൊരട്ടിക്ക് ഇരട്ടി മധുരം

തുടർന്നു ഇയാളെ ചോദ്യം ചെയ്തതപ്പോഴാണ് ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച തൃശ്ശൂര്‍ അഴീക്കോട് സ്വദേശി സബീലിനെ കുറിച്ച് വിവരം ലഭിക്കുന്നതും ഇയാളെ പിടികൂടുന്നതും. സബീല്‍ കുടുംബത്തോട് ഒപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സ്യൂളുകളുടെ രൂപത്തിലുള്ള സ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സഹീല്‍ സ്വര്‍ണ്ണം കടത്തിയത്. കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ ബ്രിജുകമാർ, ബിനു ആൻറണി എന്നിവർ അടങ്ങുന്ന നൈറ്റ് പെട്രോളിങ്ങ് സംഘമാണ് പ്രതികളെ ഇരുവരേയും പിടികൂടിയത്.
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
​ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ​ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബി​രുദവും നേടിയ ​ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്