തൃശൂർ(Thrissur): അജിലിന്റേയും മലയണ്ണാന്റേയും സൗഹൃദം കൗതുകമാവുകയാണ്. അതിരപ്പിള്ളി ആനക്കയം പോത്തുംപാറ കോളനിയിലെ അജിലിനാണ് മലയണ്ണാൻ കളിത്തോഴനായത്. കിച്ചുവെന്നുള്ള അജിലിന്റെ വിളികേട്ടാൽ കിച്ചു അജിലിന്റെ വീട്ടിലേക്ക് ഓടിയെത്തും. ഒന്നവർഷം മുമ്പാണ് അജിലും കിച്ചുവും സൗഹൃദത്തിലാകുന്നത്. തേനെടുക്കാനായി വനത്തിലേക്ക് പോയപ്പോഴാണ് ഈ മലയണ്ണാനെ അജിലിന് കിട്ടിയത്.
Also Read: ഗുരുവായൂരിലെ വന്‍ മോഷണം: മോഷ്ടാവ് പാലക്കാടും മോഷണശ്രമം നടത്തിയതായി പോലീസിന് സംശയം
ദേഹത്ത് കയറി സ്‌നേഹപ്രകടനങ്ങൾ കാണിക്കുന്ന കിച്ചു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടേ തിരിച്ച് കാട്ടിലേക്ക് മടങ്ങു. അജിലോ വീട്ടുകാരോ ഉച്ചത്തിൽ കിച്ചുവെന്ന് വിളിച്ചാൽ നിമിഷങ്ങൾക്കകം മലയണ്ണാൻ ഓടിയെത്തും. വീട്ടിലെ ഭക്ഷണത്തിന്റെ ഒരു പങ്ക് ഇപ്പോഴും വീട്ടുകാർ കിച്ചുവിനായി മാറ്റിവയ്ക്കുന്ന പതിവുണ്ട്. ഇതിറിയാവുന്ന കിച്ചു എന്നും വീട്ടിലെത്തി തന്റെ വിഹിതവും കഴിച്ചേ മടങ്ങുകയുള്ളൂ.
Topic: Thrissur News, squirrel and ajilal friendship, Thrissur squirrel friendship