ആപ്പ്ജില്ല

മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു, ഈ വർഷം ഇതുവരെ 33 അപകടങ്ങൾ

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു. പീച്ചി പോലീസ് സ്‌റ്റേഷൻ പരിധിയായ വട്ടക്കല്ല് മുതൽ വാണിയമ്പാറ മേലെ ചുങ്കംവരെ ഈ വർഷം ആരംഭിച്ചതിന് ശേഷം 33 അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായത്. ഇതിൽ നാല് പേർ മരണപ്പെടുകയും ചെയ്തു. താണിപ്പാടം, കല്ലിടുക്ക്, ചുവന്നമണ്ണ്, വഴുക്കുംപാറ, കൊമ്പഴ, വാണിയമ്പാറ എന്നി പ്രദേശങ്ങളും ദേശീയപാതയിലെ അപകട മേഖലകളാണ്. കൂടാതെ പ്രാദേശിക റോഡായ പീച്ചി ഡാം റോഡിൽ കണ്ണാറ, കമ്പനിപ്പടി, ആൽപ്പാറ പ്രദേശങ്ങളിലും അപകടങ്ങൾ കൂടുതലാണ്.

Lipi 15 May 2022, 10:43 am

ഹൈലൈറ്റ്:

  • മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു
  • വട്ടക്കല്ല് മുതൽ വാണിയമ്പാറ മേലെ ചുങ്കംവരെ ഈ വർഷം ആരംഭിച്ചതിന് ശേഷം 33 അപകടങ്ങൾ
  • ദേശീയപാതാ നിർമാണത്തിൽ അപാകതയെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam accidet
ദേശീയപാതയില്‍ അപകടം പതിവാകുന്നു

തൃശൂർ(Thrissur): മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയായ വട്ടക്കല്ല് മുതൽ വാണിയമ്പാറ മേലെ ചുങ്കംവരെ ഈ വർഷം ആരംഭിച്ചതിനുശേഷം 33 അപകടങ്ങളാണ് കഴിഞ്ഞ ഏപ്രിൽ മാസംവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നാലു മരണങ്ങളും സംഭവിച്ചു. ഇതിൽ മുടിക്കോട്, പാണഞ്ചേരി, ചെമ്പൂത്ര എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അപകടങ്ങളും നടന്നത്. കൂടാതെ വാണിയമ്പാറ മേലെചുങ്കവും അപകട സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടാണ്. ഈ വർഷം നാലു മരണങ്ങൾ നടന്നതിൽ മുടിക്കോട് മുതൽ ചെമ്പൂത്ര വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടുപേരും മരിച്ചത്. ഇതിൽ പാണഞ്ചേരിയിൽ ടയർ പഞ്ചർ ആയതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് യുവാവായ ഒരു പോലീസുകാരൻ മരിച്ചിരുന്നു.
താണിപ്പാടം, കല്ലിടുക്ക്, ചുവന്നമണ്ണ്, വഴുക്കുംപാറ, കൊമ്പഴ, വാണിയമ്പാറ എന്നി പ്രദേശങ്ങളും ദേശീയപാതയിലെ അപകട മേഖലകളാണ്. കൂടാതെ പ്രാദേശിക റോഡായ പീച്ചി ഡാം റോഡിൽ കണ്ണാറ, കമ്പനിപ്പടി, ആൽപ്പാറ പ്രദേശങ്ങളിലും അപകടങ്ങൾ കൂടുതലാണ്. കണ്ണാറയിൽ എല്ലാ മാസവും അപകടങ്ങൾ നടക്കുന്നുണ്ട്. എൻ.എച്ച്. 47ൽ ഉണ്ടായിരുന്ന അതേ അനുപാതത്തിൽ തന്നെ പുതിയ ആറുവരി പാതയിലും അപകടങ്ങൾ ഉണ്ടാകുന്നതായി പീച്ചി പോലീസ് പറയുന്നു. ഇതിന് കാരണമായി പോലീസ് പറയുന്നത് ദേശീയപാത നിർമാണത്തിലെ അപാകതയും ഡ്രൈവർമാരുടെ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ബോധമില്ലായ്മയുമാണ്. കഴിഞ്ഞ വർഷം ദേശീയപാതയിൽ 54 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ഒൻപത് പേരുടെ ജീവൻ പൊലിഞ്ഞു. 2022ലെ പീച്ചി പോലീസ് സ്റ്റേഷനിലെ അപകട കണക്കുകൾ ഇപ്രകാരമാണ്:

കാർ നിറയെ അമിട്ടും കമ്പിത്തിരിയുമായി യുവാക്കൾ, വെടിക്കെട്ട് പുരയ്ക്ക് സമീപത്ത് പൊട്ടിച്ചു! അറസ്റ്റ്, വീഡിയോ കാണാം

ജനുവരി: ആകെ അപകടം 8, ഇതിൽ മൂന്നെണ്ണം കണ്ണാറ, കമ്പനിപ്പടി പ്രദേശങ്ങളിൽ.
ഫെബ്രുവരി: അപകടങ്ങൾ 7
മാർച്ച്: അപകടങ്ങൾ 9, ഇതിൽ രണ്ട് മരണം.
ഏപ്രിൽ: അപകടങ്ങൾ 9, ഇതിൽ രണ്ട് മരണം.
33 അപകടങ്ങളും നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് പീച്ചി പോലീസിന്റെ ഔദ്യോഗിക കണക്കുകളാണ്. എന്നാൽ രേഖകളിലില്ലാത്ത ഒരുപാട് അപകടങ്ങൾക്കും ദേശീയപാത സാക്ഷിയാണ്.

Topic: Thrissur, Mannuthy vadakkancherry accident, road accidents thrissur

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്