തൃശൂർ(Thrissur): മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയായ വട്ടക്കല്ല് മുതൽ വാണിയമ്പാറ മേലെ ചുങ്കംവരെ ഈ വർഷം ആരംഭിച്ചതിനുശേഷം 33 അപകടങ്ങളാണ് കഴിഞ്ഞ ഏപ്രിൽ മാസംവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നാലു മരണങ്ങളും സംഭവിച്ചു. ഇതിൽ മുടിക്കോട്, പാണഞ്ചേരി, ചെമ്പൂത്ര എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അപകടങ്ങളും നടന്നത്. കൂടാതെ വാണിയമ്പാറ മേലെചുങ്കവും അപകട സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടാണ്. ഈ വർഷം നാലു മരണങ്ങൾ നടന്നതിൽ മുടിക്കോട് മുതൽ ചെമ്പൂത്ര വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടുപേരും മരിച്ചത്. ഇതിൽ പാണഞ്ചേരിയിൽ ടയർ പഞ്ചർ ആയതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് യുവാവായ ഒരു പോലീസുകാരൻ മരിച്ചിരുന്നു.
ജനുവരി: ആകെ അപകടം 8, ഇതിൽ മൂന്നെണ്ണം കണ്ണാറ, കമ്പനിപ്പടി പ്രദേശങ്ങളിൽ.
ഫെബ്രുവരി: അപകടങ്ങൾ 7
മാർച്ച്: അപകടങ്ങൾ 9, ഇതിൽ രണ്ട് മരണം.
ഏപ്രിൽ: അപകടങ്ങൾ 9, ഇതിൽ രണ്ട് മരണം.
33 അപകടങ്ങളും നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് പീച്ചി പോലീസിന്റെ ഔദ്യോഗിക കണക്കുകളാണ്. എന്നാൽ രേഖകളിലില്ലാത്ത ഒരുപാട് അപകടങ്ങൾക്കും ദേശീയപാത സാക്ഷിയാണ്.
Topic: Thrissur, Mannuthy vadakkancherry accident, road accidents thrissur