തൃശൂർ: വരടിയം ഇത്തിപ്പാറ കോളനിയിലെ കുട്ടികൾക്കു സൗജന്യ ട്യൂഷൻ ഒരുക്കി പേരാമംഗലം പോലീസ്. സ്ഥലത്തു സന്ദർശനം നടത്താറുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എ.ടി. വിനേഷ്, എസ്. സുമേഷ് എന്നിവരോടു കോളനിയിലെ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അഭ്യർഥനയ്ക്ക് പിന്നാലെയാണു ട്യൂഷൻ നൽകാൻ സൗകര്യമൊരുക്കിയത്. കുട്ടികൾ പഠനത്തിൽ പിന്നിലാണെന്നും സംശയനിവാരണത്തിനു മാതാപിതാക്കൾക്കു കഴിയുന്നില്ലെന്നുമായിരുന്നു കോളനി നിവാസികളുടെ പരിഭവം.
ഇക്കാര്യം സ്റ്റേഷൻ ഇൻസ്പെക്ടർ വി അശോക് കുമാറിനെ ധരിപ്പിച്ചതിനു പിന്നാലെ കുട്ടികൾക്കു ട്യൂഷൻ നൽകാൻ തീരുമാനിച്ചു. ആദ്യം അനുയോജ്യമായ സ്ഥലം കണ്ടെത്തി. അധ്യാപികയ്ക്കായുള്ള അന്വേഷണത്തിനൊടുവിൽ സൗജ്യനമായി ട്യൂഷനെടുക്കാമെന്ന വാഗ്ദാനവുമായി വരടിയം വടക്കേ വളപ്പിൽ വി.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ സുജിതയെത്തി. അധികംവൈകാതെ ഇത്തപ്പാറ നെയ്ത്തുശാല ഹാളിൽ ട്യൂഷനും ആരംഭിച്ചു.കുട്ടികൾക്കെല്ലാം ജനമൈത്രി പോലീസിന്റെവക പഠനോപകരണങ്ങളും നൽകി.
ആദ്യ ദിവസം തന്നെ അമ്പതിലധികം വിദ്യാർഥികളാണു പഠിക്കാനെത്തിയത്. എൽ.കെ.ജി. മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളാക്കി സൗജന്യമായാണ് ട്യൂഷൻ നൽകുന്നത്. അധ്യാപികയായ സുജിത, ബിഎസ്.സി. സുവോളജി, ബി.എഡ്, കെടെറ്റ് ബിരുദധാരിയാണ്. താൽക്കാലികാടിസ്ഥാനത്തിൽ അവണൂർ പോസ്റ്റോഫീസിലാണു ജോലി. പകൽ ജോലിക്കുശേഷമാണു സുജിത ട്യൂഷൻ ടീച്ചറായി എത്തുന്നത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് സുജിതയുടെ കുടുംബം. എല്ലാത്തിനും പൂർണ പിന്തുണയുമായി പേരാമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമുണ്ട്.
ഇക്കാര്യം സ്റ്റേഷൻ ഇൻസ്പെക്ടർ വി അശോക് കുമാറിനെ ധരിപ്പിച്ചതിനു പിന്നാലെ കുട്ടികൾക്കു ട്യൂഷൻ നൽകാൻ തീരുമാനിച്ചു. ആദ്യം അനുയോജ്യമായ സ്ഥലം കണ്ടെത്തി. അധ്യാപികയ്ക്കായുള്ള അന്വേഷണത്തിനൊടുവിൽ സൗജ്യനമായി ട്യൂഷനെടുക്കാമെന്ന വാഗ്ദാനവുമായി വരടിയം വടക്കേ വളപ്പിൽ വി.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ സുജിതയെത്തി. അധികംവൈകാതെ ഇത്തപ്പാറ നെയ്ത്തുശാല ഹാളിൽ ട്യൂഷനും ആരംഭിച്ചു.കുട്ടികൾക്കെല്ലാം ജനമൈത്രി പോലീസിന്റെവക പഠനോപകരണങ്ങളും നൽകി.
ആദ്യ ദിവസം തന്നെ അമ്പതിലധികം വിദ്യാർഥികളാണു പഠിക്കാനെത്തിയത്. എൽ.കെ.ജി. മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളാക്കി സൗജന്യമായാണ് ട്യൂഷൻ നൽകുന്നത്. അധ്യാപികയായ സുജിത, ബിഎസ്.സി. സുവോളജി, ബി.എഡ്, കെടെറ്റ് ബിരുദധാരിയാണ്. താൽക്കാലികാടിസ്ഥാനത്തിൽ അവണൂർ പോസ്റ്റോഫീസിലാണു ജോലി. പകൽ ജോലിക്കുശേഷമാണു സുജിത ട്യൂഷൻ ടീച്ചറായി എത്തുന്നത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് സുജിതയുടെ കുടുംബം. എല്ലാത്തിനും പൂർണ പിന്തുണയുമായി പേരാമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമുണ്ട്.