തൃശൂര്‍: ഒരു ജോഡി ആലവട്ടം ഒരുക്കുന്നതിന് രണ്ടു കിലോ മയിൽപ്പീലിയാണ് ആവശ്യം. ഒരു കിലോ മയിൽപീലിക്ക് 2000 രൂപയിലേറെ വിലവരും. എട്ടുദിവസമെടുത്താണ് ഒരു സെറ്റ് ആലവട്ടം നിർമ്മിക്കുന്നത്. പതിനയ്യായിരം രൂപയാണ് ഒരു ജോടി ആലവട്ടത്തിന്‍റെ വില. പീലിയും പീലി തണ്ടുമെല്ലാം സംസ്കരിച്ചാണ് ആലവട്ട നിർമാണത്തിന് ഉപയോഗിക്കുക. ആലവട്ടത്തിൽ കാണുന്ന വെളുത്ത വൃത്തങ്ങളും ചതുരങ്ങളും എല്ലാം പീലി തണ്ടുകൾ ആണ്. പീലികണ്ണുകൾ പ്രത്യേകരീതിയിൽ ചേർത്ത് കെട്ടിയാണ് ഓരോ ചുറ്റും പൂർത്തിയാക്കുന്നത്. Also Read: ട്രാഫിക്ക് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി അടിമാലി ടൗണ്‍, കാല്‍നടയാത്ര പോലും ദുഷ്‌ക്കരം
തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ എല്ലാ വർഷവും പുതിയ ആലവട്ടങ്ങളാണ് ഉപയോഗിക്കുക. 15 ജോടി ആലവട്ടങ്ങളാണ് ഒരു വിഭാഗത്തിന് ഉണ്ടാവുക. തിടമ്പേറ്റുന്ന കൊമ്പന്‍റെ ആലവട്ടം കൂടുതൽ ആകർഷകവും വർണാഭവവും ആയിരിക്കും. രാജസ്ഥാനിലെ ജോധ്പൂരിലെ ആദിവാസികൾ വർഷത്തിൽ ഒരിക്കൽ ശേഖരിക്കുന്ന മയിൽപീലികളാണ് ഇവിടെയെത്തുന്നത്. ഇത് കോട്ടയത്തെ മൊത്ത കച്ചവടക്കാരനിൽ നിന്നാണ് ഇവർ വാങ്ങുന്നത്.
Also Read: കടവരാന്തയിൽ കർണാടക സ്വദേശി മരിച്ച നിലയിൽ, ഒരാൾ പിടിയിൽ; വീഡിയോ കാണാം
50 വർഷമായി പാറമേക്കാവിൻ്റെ ആലവട്ട നിർമ്മാണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത് ചാത്തനാത്ത് കുടുംബമാണ്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ കോമേഴ്സ് അദ്ധ്യാപകനായിരുന്നു മുരളീധരൻ. അമ്പതു വർഷമായി ആലവട്ട നിർമ്മാണത്തിൽ പങ്കാളിയായിരുന്നെങ്കിലും 17 വർഷം മുൻപ്, അച്ഛന്‍റെ മരണശേഷമാണ് നേതൃത്വം ഏറ്റെടുത്തത്. ആരോഗ്യമുള്ള സമയങ്ങളിൽ എല്ലാം മുരളീധരൻ്റെ അമ്മയും ആലവട്ട നിർമ്മാണത്തിൽ ഒപ്പമുണ്ടായിരുന്നു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ എല്ലാ വർഷവും പുതിയ ആലവട്ടങ്ങളാണ് ഉപയോഗിക്കുക. 15 ജോടി ആലവട്ടങ്ങളാണ് ഒരു വിഭാഗത്തിന് ഉണ്ടാവുക. തിടമ്പേറ്റുന്ന കൊമ്പന്‍റെ ആലവട്ടം കൂടുതൽ ആകർഷകവും വർണാഭവവും ആയിരിക്കും. രാജസ്ഥാനിലെ ജോധ്പൂരിലെ ആദിവാസികൾ വർഷത്തിൽ ഒരിക്കൽ ശേഖരിക്കുന്ന മയിൽപീലികളാണ് ഇവിടെയെത്തുന്നത്. ഇത് കോട്ടയത്തെ മൊത്ത കച്ചവടക്കാരനിൽ നിന്നാണ് ഇവർ വാങ്ങുന്നത്.
Also Read: കടവരാന്തയിൽ കർണാടക സ്വദേശി മരിച്ച നിലയിൽ, ഒരാൾ പിടിയിൽ; വീഡിയോ കാണാം
50 വർഷമായി പാറമേക്കാവിൻ്റെ ആലവട്ട നിർമ്മാണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത് ചാത്തനാത്ത് കുടുംബമാണ്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ കോമേഴ്സ് അദ്ധ്യാപകനായിരുന്നു മുരളീധരൻ. അമ്പതു വർഷമായി ആലവട്ട നിർമ്മാണത്തിൽ പങ്കാളിയായിരുന്നെങ്കിലും 17 വർഷം മുൻപ്, അച്ഛന്‍റെ മരണശേഷമാണ് നേതൃത്വം ഏറ്റെടുത്തത്. ആരോഗ്യമുള്ള സമയങ്ങളിൽ എല്ലാം മുരളീധരൻ്റെ അമ്മയും ആലവട്ട നിർമ്മാണത്തിൽ ഒപ്പമുണ്ടായിരുന്നു.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ