തൃശൂർ: കുന്നംകുളത്തെ വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയുടെ സുഹൃത്ത് പിടിയിൽ.
അർഷാദ് എന്നയാളാണ് പിടിയിലായത്. പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. പ്രതീക്ഷയെ അർഷാദ് കാറിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ ഏഴരയോടെയാണ് നടുറോഡിൽ യുവതിയെ ഓടുന്ന കാറിൽ നിന്നു തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചത്. അമിത വേഗതയിൽ എത്തിയ കാറിൻ്റെ ഡോറിൽ അള്ളിപ്പിടിച്ചിരുന്ന യുവതി റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് ഡോറിന്മേൽ ഒരു സ്ത്രീ തൂങ്ങിക്കിടക്കുന്നതു കണ്ട് ആളുകൾ ബഹളം വെച്ചപ്പോൾ കാർ വേഗത്തിൽ തന്നെ ഓടിച്ചു മുന്നോട്ടു പോയി. സ്ത്രീ കാറിൽ നിന്നും റോഡിൽ വീണതു കണ്ട ആളുകൾ വണ്ടി തടയാൻ ശ്രമിച്ചെങ്കിലും വണ്ടി നിർത്താതെ പോയതായാണ് റിപ്പോർട്ട്. തുടർന്ന് പരിക്ക് പറ്റിയ സ്ത്രീയെ ആളുകൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവർ പരസ്പര വിരുദ്ധമായി വിവരങ്ങൾ നൽകി.
പോലീസ് അന്വേഷണത്തിൽ ചെറായി സ്വദേശി തെക്കഞ്ചേരി പ്രതീക്ഷയാണ് അപകടത്തിൽപ്പെട്ടത് എന്ന വിവരം ലഭിച്ചു.രണ്ടാഴ്ച മുൻപാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്. അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നു പ്രതീക്ഷ. ഇതേ ചൊല്ലി രണ്ടുപേരും വഴക്കും പതിവായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കാറിൽ വരുമ്പോഴാണ് വഴക്കുണ്ടാവുകയും പുറത്തേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്ന ആളാണ് അർഷാദ് എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പ്രതീക്ഷ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
തൃശൂർ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അർഷാദ് എന്നയാളാണ് പിടിയിലായത്. പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. പ്രതീക്ഷയെ അർഷാദ് കാറിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ ചെറായി സ്വദേശി തെക്കഞ്ചേരി പ്രതീക്ഷയാണ് അപകടത്തിൽപ്പെട്ടത് എന്ന വിവരം ലഭിച്ചു.രണ്ടാഴ്ച മുൻപാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്. അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നു പ്രതീക്ഷ. ഇതേ ചൊല്ലി രണ്ടുപേരും വഴക്കും പതിവായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കാറിൽ വരുമ്പോഴാണ് വഴക്കുണ്ടാവുകയും പുറത്തേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്ന ആളാണ് അർഷാദ് എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പ്രതീക്ഷ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
തൃശൂർ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം