തൃശൂർ റൗണ്ടില്‍ നോ ഹോൺ ക്യാമ്പയിന് തുടക്കമായി. സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ ഇനി ഹോൺ മുഴക്കാൻ പാടില്ല. വരുന്ന രണ്ടാഴ്ച്ച കൊണ്ട് ക്യാമ്പയിന് വിജയം കാണുമെന്ന പ്രതീക്ഷയിലാണ് സിറ്റി പോലീസ്. തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന എല്ലാവാഹനങ്ങളും റൗണ്ട് വിട്ട് പുറത്ത് പോകുന്നത് വരെ ഹോൺ മുഴക്കരുത്. ഇതിനായി സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗങ്ങളിളെല്ലാം സൂചന ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
പുതിയ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ പോലിസ് നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. പുതിയൊരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സിറ്റി എസിപി വി.കെ രാജു പറഞ്ഞു. ആശുപത്രികൾ ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലകളെ സൈലന്റ് സോൺ ആയി കണക്കാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശമുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് തൃശൂർ സ്വരാജ് റൗണ്ടിൽ നോ ഹോൺ പദ്ധതി നടപ്പാക്കുന്നത്.
ഗുരുവായൂരില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു
തൃശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമാണം ഇന്നുമുതല്‍ ആരംഭിക്കും. പൈലിംങ്
ജോലികളുടെ ഭാഗമായി തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള പ്രധാന റോഡും റെയില്‍വേ ഗേയ്റ്റും അടക്കും. ബദൽ ഗതാഗതം സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
തൃശൂരിൽനിന്നുള്ള വലിയ വാഹനങ്ങൾ ചൊവ്വല്ലൂർപ്പടി തിരിവിൽനിന്ന് ചിറ്റാട്ടുകര-പാവറട്ടി വഴി പഞ്ചാരമുക്കിലൂടെ ഗുരുവായൂരിലേക്ക് എത്തണം. തൃശ്ശൂരിൽ നിന്ന് കെഎസ്ആർടിസി ബസ് അടക്കം ചൂണ്ടലിൽനിന്ന് തിരിയാതെ കുന്നംകുളം വഴിയും ഗുരുവായൂരിലേക്ക് എത്താം.
ശബരിമല തീർഥാടക വാഹനങ്ങളും കുന്നംകുളം വഴിയാണ് ഗുരുവായൂരിലേക്ക് വരേണ്ടത്. തൃശൂരിൽനിന്നുള്ള സ്വകാര്യ ബസുകൾ മേൽപ്പാലം നിർമിക്കുന്ന റെയിൽവേ ഗേയ്റ്റിന് കിഴക്കുഭാഗത്തുള്ള ബാലകൃഷ്ണ തിയേറ്ററിനു മുന്നിൽ ആളെയിറക്കി മടങ്ങണം.
തിരിച്ച് തൃശൂരിലേക്ക് യാത്രക്കാരെ കയറ്റിപ്പോകേണ്ടതും ഇവിടെ നിന്നുതന്നെയാണ്. ബസുകൾക്ക് വേണമെങ്കിൽ കുന്നംകുളം വഴിയും ഗുരുവായൂര്‍ക്ക് വരാം. വാഹനങ്ങൾക്ക് തിരിച്ച് തൃശൂർ ഭാഗത്തേയ്ക്ക് പോകാൻ മമ്മിയൂർ ജങ്ഷൻ വഴി കുന്നംകുളം റോഡിലൂടെ ചാട്ടുകുളം-തൈക്കാട് റോഡിലൂടെ തൃശൂർ മെയിൻ റോഡിലേക്കും കടക്കാം. ഇതിനാവശ്യമായ ദിശാസൂചികകൾ അതതു സ്ഥലങ്ങളിൽ സ്ഥാപിക്കാനും തീരുമാനമായി.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പുതിയ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ പോലിസ് നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. പുതിയൊരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സിറ്റി എസിപി വി.കെ രാജു പറഞ്ഞു. ആശുപത്രികൾ ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലകളെ സൈലന്റ് സോൺ ആയി കണക്കാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശമുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് തൃശൂർ സ്വരാജ് റൗണ്ടിൽ നോ ഹോൺ പദ്ധതി നടപ്പാക്കുന്നത്.
ഗുരുവായൂരില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു
തൃശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമാണം ഇന്നുമുതല്‍ ആരംഭിക്കും. പൈലിംങ്
ജോലികളുടെ ഭാഗമായി തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള പ്രധാന റോഡും റെയില്‍വേ ഗേയ്റ്റും അടക്കും. ബദൽ ഗതാഗതം സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
തൃശൂരിൽനിന്നുള്ള വലിയ വാഹനങ്ങൾ ചൊവ്വല്ലൂർപ്പടി തിരിവിൽനിന്ന് ചിറ്റാട്ടുകര-പാവറട്ടി വഴി പഞ്ചാരമുക്കിലൂടെ ഗുരുവായൂരിലേക്ക് എത്തണം. തൃശ്ശൂരിൽ നിന്ന് കെഎസ്ആർടിസി ബസ് അടക്കം ചൂണ്ടലിൽനിന്ന് തിരിയാതെ കുന്നംകുളം വഴിയും ഗുരുവായൂരിലേക്ക് എത്താം.
ശബരിമല തീർഥാടക വാഹനങ്ങളും കുന്നംകുളം വഴിയാണ് ഗുരുവായൂരിലേക്ക് വരേണ്ടത്. തൃശൂരിൽനിന്നുള്ള സ്വകാര്യ ബസുകൾ മേൽപ്പാലം നിർമിക്കുന്ന റെയിൽവേ ഗേയ്റ്റിന് കിഴക്കുഭാഗത്തുള്ള ബാലകൃഷ്ണ തിയേറ്ററിനു മുന്നിൽ ആളെയിറക്കി മടങ്ങണം.
തിരിച്ച് തൃശൂരിലേക്ക് യാത്രക്കാരെ കയറ്റിപ്പോകേണ്ടതും ഇവിടെ നിന്നുതന്നെയാണ്. ബസുകൾക്ക് വേണമെങ്കിൽ കുന്നംകുളം വഴിയും ഗുരുവായൂര്‍ക്ക് വരാം. വാഹനങ്ങൾക്ക് തിരിച്ച് തൃശൂർ ഭാഗത്തേയ്ക്ക് പോകാൻ മമ്മിയൂർ ജങ്ഷൻ വഴി കുന്നംകുളം റോഡിലൂടെ ചാട്ടുകുളം-തൈക്കാട് റോഡിലൂടെ തൃശൂർ മെയിൻ റോഡിലേക്കും കടക്കാം. ഇതിനാവശ്യമായ ദിശാസൂചികകൾ അതതു സ്ഥലങ്ങളിൽ സ്ഥാപിക്കാനും തീരുമാനമായി.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ