ആപ്പ്ജില്ല

കുരുംബക്കാവിൽ മുറ തെറ്റാതെ സംഘക്കളി അരങ്ങേറി

വലിയ തമ്പുരാൻ്റെ അനുമതിയോടെ കലാകാരൻമാർ വേഷവിധാനങ്ങളോടെ അവതരിപ്പിക്കുന്ന കലാരൂപമാണിത്. നാലുപാദം, പാന,കളി അഥവാ ഹാസ്യം എന്നിങ്ങനെ മൂന്നായി സംഘക്കളിയെ വിഭജിച്ചിരിക്കുന്നു.

Lipi 15 Jan 2022, 5:34 pm

ഹൈലൈറ്റ്:

  • സംഘക്കളിയെ മൂന്നായി വിഭജിച്ചിട്ടുണ്ട്
  • മൂന്നായി വിഭജിച്ചവയിൽ നാലുപാദമാണ് അതിപ്രധാനം
  • ഭക്തിയും വിനോദവുമാണ് സംഘക്കളിയുടെ സാരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ (Thrissur): കൊവിഡ് കാല നിയന്ത്രണങ്ങൾക്കിടയിലും കുരുംബക്കാവിൽ മുറ തെറ്റാതെ സംഘക്കളി അരങ്ങേറി. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി പതിവായി നടന്നു വരുന്ന പരമ്പരാഗത കലാരൂപമാണ് സംഘക്കളി. വലിയ തമ്പുരാൻ്റെ അനുമതിയോടെ കലാകാരൻമാർ വേഷവിധാനങ്ങളോടെ അവതരിപ്പിക്കുന്ന കലാരൂപമാണിത്. ഭക്തിയും വിനോദവുമാണ് സംഘക്കളിയുടെ സാരം.
കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി
കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. യാത്രകളി, പാനകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിൽ നാലുപാദത്തോടു കൂടിയ ഒരു മന്ത്രം നമ്പൂതിരിമാർക്കു ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂതിരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതൽ ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള വിശ്വാസത്തോടെ ബ്രാഹ്മണർ ആചരിച്ചു പോന്നു.ഇതിന്റെ തുടർച്ചയാണ് സംഘക്കളി.

നാലുപാദം, പാന,കളി അഥവാ ഹാസ്യം എന്നിങ്ങനെ മൂന്നായി സംഘക്കളിയെ വിഭജിച്ചിരിക്കുന്നു. ഇവയിൽ നാലുപാദമാണ് അതിപ്രധാനം. അതു കഴിഞ്ഞാൽ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നാണ് മഹാകവി ഉള്ളൂരിന്റെ അനുമാനം.

Topic: Sanghakali, Kodungallur Temple Sanghakali, thrissur News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്