ആപ്പ്ജില്ല

പാലിയേക്കരയിൽ ഒരു ദിവസം പിരിക്കുന്നത് 30 ലക്ഷം രൂപ, 10 വര്‍ഷത്തിനിടെ പിരിച്ചത് ചെലവിന്റെ 97 ശതമാനം, അനുബന്ധ സംവിധാനങ്ങള്‍ പാതിവഴിയില്‍!

സിഗ്‌നലുകളും വഴിവിളക്കുകളും അപര്യാപ്തമാണ്. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍, ശുചിമുറികള്‍ എന്നിവയും കരാറില്‍ ഒതുങ്ങി. ടോള്‍പിരിവ് പത്തു വര്‍ഷം പിന്നിട്ടിട്ടും ഉപഭോക്താക്കള്‍ക്ക് അവകാശപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ദേശീയപാത അതോറിട്ടിക്കോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞില്ല.

Samayam Malayalam 30 Aug 2021, 8:45 am
തൃശൂർ: പാലിയേക്കരയിലെ ടോള്‍ പിരിവു പത്തുവര്‍ഷത്തിലെത്തുമ്പോള്‍ കമ്പനി പിരിച്ചെടുത്തത് ചെലവിന്റെ 97 ശതമാനം. നിലവിലെ കരാര്‍ പ്രകാരം 2028 ജൂലൈ 21വരെ ടോള്‍ പിരിക്കാം. പ്ലാസയിലൂടെ പ്രതിദിനം 45,000 വാഹനങ്ങള്‍ കടന്നുപോകുന്നെന്നാണു ദേശീയപാതാ അതോറിട്ടിയുടെ കണക്ക്. പ്രതിദിനം പിരിച്ചെടുക്കുന്നത് 30,00,000 രൂപയും. ഈ നിലയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിര്‍മാണച്ചെലവിന്റെ പത്തുമടങ്ങ് കമ്പനി പിരിച്ചെടുക്കും. 721.17 കോടിയാണു മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതാ നിര്‍മാണത്തിനു കമ്പനി പറഞ്ഞ ചെലവ്.
Samayam Malayalam report on paliyekkara toll plaza daily collection upto 30 lakhs rupees
പാലിയേക്കരയിൽ ഒരു ദിവസം പിരിക്കുന്നത് 30 ലക്ഷം രൂപ, 10 വര്‍ഷത്തിനിടെ പിരിച്ചത് ചെലവിന്റെ 97 ശതമാനം, അനുബന്ധ സംവിധാനങ്ങള്‍ പാതിവഴിയില്‍!


​അനുബന്ധ സംവിധാനങ്ങൾ പാതി വഴിയിൽ

എന്നാല്‍, ദേശീയപാതാ അനുബന്ധ സംവിധാനങ്ങളെല്ലാം പാതിവഴിയിലാണ്. മണ്ണുത്തി മുതല്‍ ഇടപ്പള്ളിവരെയുള്ള ഭാഗത്ത് 27.6 കിലോമീറ്റര്‍ സര്‍വീസ് റോഡ് പൂര്‍ത്തിയായില്ല. പുതുക്കാട്, പോട്ട, കരയാംപറമ്പ് മേല്‍പ്പാലങ്ങള്‍, പേരാമ്പ ഭൂഗര്‍ഭ നടപ്പാത, പുതുക്കാട്, പോട്ട ആശ്രമം, ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക സിഗ്‌നല്‍ സംവിധാനങ്ങള്‍, 20 ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, ഏഴ് പാലങ്ങളിലെ നടപ്പാതകള്‍, നിരീക്ഷണ ക്യാമറകള്‍, അപകടവിവരങ്ങള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ സൗകര്യം, ഡ്രൈനേജ് സംവിധാനം എന്നിവയൊന്നും കാര്യക്ഷമമല്ല.

​ടോൾ നിരക്ക് കൂട്ടാൻ നീക്കം

സിഗ്‌നലുകളും വഴിവിളക്കുകളും അപര്യാപ്തമാണ്. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, ബസ് ബേകള്‍, ശുചിമുറികള്‍ എന്നിവയും കരാറില്‍ ഒതുങ്ങി. ടോള്‍പിരിവ് പത്തു വര്‍ഷം പിന്നിട്ടിട്ടും ഉപഭോക്താക്കള്‍ക്ക് അവകാശപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ദേശീയപാത അതോറിട്ടിക്കോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞില്ല. ടോള്‍പ്ലാസയില്‍ ടോള്‍നിരക്ക് കൂട്ടാനുള്ള കരാര്‍ കമ്പനിയുടെ തീരുമാനം നിയമ വിരുദ്ധമെന്നു ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്. നിരക്കുവര്‍ധനയ്‌ക്കെതിരേ പൊതുമരാമത്തു മന്ത്രിക്കും എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്കും കത്തുനല്‍കി.

​വര്‍ധന നിയമവിരുദ്ധം

നാഷണല്‍ ഹൈവേസ് റൂള്‍സ് 2008 പ്രകാരം നിലവിലെ തുകയുടെ മൂന്നുശതമാനം മാത്രമേ നിരക്കു വര്‍ധിപ്പിക്കാവൂ. മുന്‍കാലങ്ങളില്‍ ഇതു പാലിച്ചില്ലെന്നു മാത്രമല്ല, ഇക്കുറി 6.6 ശതമാനം മുതല്‍ പത്തു ശതമാനംവരെ വര്‍ധിപ്പിച്ചു. നിരക്കു വര്‍ധനയ്‌ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്നും അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ നിരക്കു വര്‍ധിപ്പിക്കരുതെന്നു ഹര്‍ജയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.

​കേന്ദ്രത്തെ പഴിചാരി ഒഴിവാകുന്നു

കുതിരാന്‍ തുരങ്കം പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവാണെന്ന് പറയുന്ന മന്ത്രി, ജനദ്രോഹകരമായ ടോള്‍കൊള്ളയില്‍ കേന്ദ്രത്തെ പഴിചാരി ഒഴിവാകരുത്. ടോള്‍ വിഷയത്തില്‍ ഇടപെടുന്നതിനുള്ള അധികാരം സ്‌റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് പ്രകാരം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്