തൃശൂർ: വ്യത്യസ്ത ബൈക്കപകടങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ മൂന്ന് മരണം. കൈപ്പറമ്പില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പോന്നോര് ശ്രീധരന്റെ മകന് സുമേഷ് (38), മനക്കൊടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ച് വെങ്കിടങ്ങ് കണ്ണോത്ത് മമ്രസായില്ലത്ത് മുഹമ്മദിന്റെ മകന് യൂസഫ് (32), ചെമ്പൂക്കാവിലുണ്ടായ അപകടത്തില്‍ കോലഴി തട്ടില്‍ ഇയ്യാവു വീട്ടില്‍ പരേതനായ കൊച്ചു ലോനപ്പന്റെ മകന് അനൂപ് (31) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ കൈപ്പറമ്പിലെ പെട്രോള്‍ പമ്പിനു സമീപത്താണു സുമേഷിന്റെ ജീവനെടുത്ത അപകടം.
റോഡില്‍ തലയടിച്ചു വീണ സുമേഷിനെ നാട്ടുകാരുടെ സഹായത്തില്‍ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോയമ്പത്തൂരില്‍ മരപ്പണിക്കാരനായ സുമേഷ് രണ്ടു ദിവസം മുമ്പാണു നാട്ടിലെത്തിയത്. അമ്മ: ശാന്ത. വെള്ളിയാഴ്ച വൈകിട്ടു സുഹൃത്തിനെ നഗരത്തില്‍ വിട്ട ശേഷം മണലൂരിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ അരിമ്പൂര്‍ കപ്പേളയ്ക്കു സമീപം ബൈക്ക് സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ചാണു യൂസഫ് മരിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മുത്തുബീവി.
കൊവിഡ് പരിശോധനയ്ക്കും പോലീസ് നടപടികള്‍ക്കും ശേഷം ഇന്നു കണ്ണോത്ത് ജുമ മസ്ജിദില്‍ കബറടക്കും. വെള്ളിയാഴ്ച രാത്രി തൃശൂര്‍ ചെമ്പൂക്കാവിലുണ്ടായ അപകടത്തിലാണു യുവ എന്‍ജിനീയറായ അനൂപ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റു ചികിത്സയിലിരിക്കുമ്പോഴാണു മരണം. കോലഴി ത്രിവേണി നഗറിലെ സൗപര്‍ണിക തെര്‍മിസ്റ്റേഴ്സ് ഹൈബ്രിഡ് സ്ഥാപനത്തിലെ എന്‍ജിനീയറാണ് അവിവാഹിതനായ അനൂപ്.
റോഡില്‍ തലയടിച്ചു വീണ സുമേഷിനെ നാട്ടുകാരുടെ സഹായത്തില്‍ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോയമ്പത്തൂരില്‍ മരപ്പണിക്കാരനായ സുമേഷ് രണ്ടു ദിവസം മുമ്പാണു നാട്ടിലെത്തിയത്. അമ്മ: ശാന്ത. വെള്ളിയാഴ്ച വൈകിട്ടു സുഹൃത്തിനെ നഗരത്തില്‍ വിട്ട ശേഷം മണലൂരിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ അരിമ്പൂര്‍ കപ്പേളയ്ക്കു സമീപം ബൈക്ക് സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ചാണു യൂസഫ് മരിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മുത്തുബീവി.
കൊവിഡ് പരിശോധനയ്ക്കും പോലീസ് നടപടികള്‍ക്കും ശേഷം ഇന്നു കണ്ണോത്ത് ജുമ മസ്ജിദില്‍ കബറടക്കും. വെള്ളിയാഴ്ച രാത്രി തൃശൂര്‍ ചെമ്പൂക്കാവിലുണ്ടായ അപകടത്തിലാണു യുവ എന്‍ജിനീയറായ അനൂപ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റു ചികിത്സയിലിരിക്കുമ്പോഴാണു മരണം. കോലഴി ത്രിവേണി നഗറിലെ സൗപര്‍ണിക തെര്‍മിസ്റ്റേഴ്സ് ഹൈബ്രിഡ് സ്ഥാപനത്തിലെ എന്‍ജിനീയറാണ് അവിവാഹിതനായ അനൂപ്.