തൃശൂർ: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവൻ(56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
മാടുകളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ് ജയന് വെട്ടേറ്റത്. തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്ഡ മുളംകുന്നത്ത് കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുതുരുത്തി പോലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഗിരീഷിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. അതേസമയം കൊലപാതകത്തിൻറെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Read Latest Local News and Malayalam News
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കുടിവെള്ള പദ്ധതി ഉദ്ഘാടനം
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്.സി കോർപ്പസ് ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിച്ച പൊറ്റയിൽ പടിഞ്ഞാറെ തൊടി കുടിവെള്ള പദ്ധതി ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ നിർവഹിച്ചു. എസ്.സി കോർപ്പസ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയിലൂടെ പ്രദേശത്തെ 30 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. നന്ദിനി, ബി. ഷാജിത എന്നിവർ സംസാരിച്ചു.