തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കടലാക്രമണത്തിന് ശമനമില്ല. കനോലി കനാലില്‍ വെള്ളം പൊന്തി താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തില്‍ മുങ്ങി. മഴയും കടലും തീരദേശത്തെ ജനജീവിതം താറുമാറാക്കി. പ്രദേശത്ത് മൂന്ന് ദിവസമായി കടലേറ്റം തുടരുകയാണ്.
വെള്ളിയാഴ്ച്ച വെളുപ്പിനുണ്ടായ ശക്തമായ കാറ്റില്‍ ഉണ്ടേക്കടവ് പാലത്തിനടുത്ത് ആനന്ദന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണു. കനോലി കനാലിനോട് ചേര്‍ന്ന് കിടക്കുന്ന കോട്ടപ്പുറം മുതല്‍ എടത്തിരുത്തി കോഴിതുമ്പ് വരെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. വീടുകളില്‍ വെള്ളം കയറിയതോടെ ജനം പരിഭ്രാന്തിയിലാണ്. പെരിയാറിന്റെ കൈവഴി ആയതിനാല്‍ ഡാം തുറക്കുന്ന വെള്ളവും കനോലി കനാലിലെത്തും. താലൂക്കിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കോഴി തുമ്പ് പ്രദേശം വെള്ളത്തിലായി.
Also Read: തെറ്റായ കൊവിഡ് ഫലം; വീടിന് പുറത്തിറങ്ങാൻ കഴിയാതെ മാളയിലെ ഒരു കുടുംബം
വെള്ളത്തിന്റെ അളവ് കൂടിയാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവരും. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളില്‍ കടല്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം കരയിലേക്കെത്തി. കാര സെൻ്റ് ആല്‍ബാന, ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി ഒന്‍പത് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി. കൊറോണ തീരദേശത്ത് ഉള്ളതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ എത്താനും പലരും മടിക്കുന്നു.
കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെയുള്ള പാലത്തിനടിയില്‍ ചണ്ടിയും പുല്ലും ഒഴുകി വന്ന് സ്ലൂയീസ് ക്രോസ് ബാറില്‍ തടഞ്ഞുനില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് വലിയതോതില്‍ തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍,
ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറക്കാനിടയായാല്‍ അധികജലം തൊമ്മാനയില്‍ നിന്നും തുടങ്ങുന്ന കെഎല്‍ഡിസി കനാല്‍ വഴി കരുവന്നൂര്‍ പുഴയിലേക്ക് എത്തിച്ചേരുന്ന മുരിയാട് കായലിലെ മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ റോഡില്‍ കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെയാണ് ഈ തടസം. പാലത്തിനിരുവശത്തുള്ള ജലനിരപ്പില്‍ നാലടിയോളം വ്യത്യാസമുണ്ട്. ഇത് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നു.
Also Read: ഏങ്ങണ്ടിയൂരില്‍ കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍
പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും ആനുരുളിമുരിയാട് റോഡ്, നമ്പ്യങ്കാവ് ആനന്ദപുരം ബണ്ട് റോഡ്, ചാത്തന്‍ മാസ്റ്റര്‍ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീരൊഴുക്ക് തടസപ്പെട്ടിട്ടുള്ളതിനാല്‍ ഇരിങ്ങാലക്കുട നഗരസഭയിലെ 7, 8, 9, 10, 11, 13 എന്നീ വാര്‍ഡുകളിലെയും മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം, മുരിയാട്,
പുല്ലൂര്‍, ആനുരുളി, തുറവന്‍കുന്ന് എന്നീ പ്രദേശങ്ങളിലെയും താഴ്ന്ന
പ്രദേശങ്ങളില്‍ വെള്ളം കയറാനിടയുണ്ട്.
Also Read: ജെറിന്‍ ഓട്ടോ ഓടിച്ചു കയറിയത് ജയിലിലേക്ക്; ഓട്ടോ ഡ്രൈവറുടെ കാക്കിയില്‍ നിന്ന് ഇനി പോലീസ് യൂണിഫോമിലേക്ക്
കടലേറ്റം അതിശക്തം
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റം അതിശക്തിയായി തുടരുന്നതിനാല്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകര്‍ത്ത് കടല്‍ജലം അര കിലോമീറ്റര്‍ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ്ഞ് വെള്ളം ഉയര്‍ന്നതോടെ അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം കയറി. കടലിനോട് ചേര്‍ന്നുള്ള നൂറു കണക്കിന് വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തില്‍ അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട് ചന്ത, മണപ്പാട്ടുചാല്‍, ചേരമാന്‍ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തില്‍ കാര, വാക്കടപ്പുറം, തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍, അഞ്ചങ്ങാടി എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്. രാവിലെ മുതല്‍ വന്‍ തിരമാലകള്‍ ഉയര്‍ന്നു മൂന്ന് മീറ്ററിലേറെയാണ് തിരമാല ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. അര കിലോ മീറ്റര്‍ ദൂരത്തോളം കരയിലേക്ക് കടലെത്തി.
വെള്ളിയാഴ്ച്ച വെളുപ്പിനുണ്ടായ ശക്തമായ കാറ്റില്‍ ഉണ്ടേക്കടവ് പാലത്തിനടുത്ത് ആനന്ദന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണു. കനോലി കനാലിനോട് ചേര്‍ന്ന് കിടക്കുന്ന കോട്ടപ്പുറം മുതല്‍ എടത്തിരുത്തി കോഴിതുമ്പ് വരെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. വീടുകളില്‍ വെള്ളം കയറിയതോടെ ജനം പരിഭ്രാന്തിയിലാണ്. പെരിയാറിന്റെ കൈവഴി ആയതിനാല്‍ ഡാം തുറക്കുന്ന വെള്ളവും കനോലി കനാലിലെത്തും. താലൂക്കിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കോഴി തുമ്പ് പ്രദേശം വെള്ളത്തിലായി.
Also Read: തെറ്റായ കൊവിഡ് ഫലം; വീടിന് പുറത്തിറങ്ങാൻ കഴിയാതെ മാളയിലെ ഒരു കുടുംബം
വെള്ളത്തിന്റെ അളവ് കൂടിയാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവരും. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളില്‍ കടല്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം കരയിലേക്കെത്തി. കാര സെൻ്റ് ആല്‍ബാന, ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി ഒന്‍പത് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി. കൊറോണ തീരദേശത്ത് ഉള്ളതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ എത്താനും പലരും മടിക്കുന്നു.
കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെയുള്ള പാലത്തിനടിയില്‍ ചണ്ടിയും പുല്ലും ഒഴുകി വന്ന് സ്ലൂയീസ് ക്രോസ് ബാറില്‍ തടഞ്ഞുനില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് വലിയതോതില്‍ തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍,
ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറക്കാനിടയായാല്‍ അധികജലം തൊമ്മാനയില്‍ നിന്നും തുടങ്ങുന്ന കെഎല്‍ഡിസി കനാല്‍ വഴി കരുവന്നൂര്‍ പുഴയിലേക്ക് എത്തിച്ചേരുന്ന മുരിയാട് കായലിലെ മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ റോഡില്‍ കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെയാണ് ഈ തടസം. പാലത്തിനിരുവശത്തുള്ള ജലനിരപ്പില്‍ നാലടിയോളം വ്യത്യാസമുണ്ട്. ഇത് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നു.
Also Read: ഏങ്ങണ്ടിയൂരില്‍ കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍
പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും ആനുരുളിമുരിയാട് റോഡ്, നമ്പ്യങ്കാവ് ആനന്ദപുരം ബണ്ട് റോഡ്, ചാത്തന്‍ മാസ്റ്റര്‍ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീരൊഴുക്ക് തടസപ്പെട്ടിട്ടുള്ളതിനാല്‍ ഇരിങ്ങാലക്കുട നഗരസഭയിലെ 7, 8, 9, 10, 11, 13 എന്നീ വാര്‍ഡുകളിലെയും മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം, മുരിയാട്,
പുല്ലൂര്‍, ആനുരുളി, തുറവന്‍കുന്ന് എന്നീ പ്രദേശങ്ങളിലെയും താഴ്ന്ന
പ്രദേശങ്ങളില്‍ വെള്ളം കയറാനിടയുണ്ട്.
Also Read: ജെറിന്‍ ഓട്ടോ ഓടിച്ചു കയറിയത് ജയിലിലേക്ക്; ഓട്ടോ ഡ്രൈവറുടെ കാക്കിയില്‍ നിന്ന് ഇനി പോലീസ് യൂണിഫോമിലേക്ക്
കടലേറ്റം അതിശക്തം
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റം അതിശക്തിയായി തുടരുന്നതിനാല്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകര്‍ത്ത് കടല്‍ജലം അര കിലോമീറ്റര്‍ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ്ഞ് വെള്ളം ഉയര്‍ന്നതോടെ അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം കയറി. കടലിനോട് ചേര്‍ന്നുള്ള നൂറു കണക്കിന് വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തില്‍ അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട് ചന്ത, മണപ്പാട്ടുചാല്‍, ചേരമാന്‍ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തില്‍ കാര, വാക്കടപ്പുറം, തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍, അഞ്ചങ്ങാടി എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്. രാവിലെ മുതല്‍ വന്‍ തിരമാലകള്‍ ഉയര്‍ന്നു മൂന്ന് മീറ്ററിലേറെയാണ് തിരമാല ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. അര കിലോ മീറ്റര്‍ ദൂരത്തോളം കരയിലേക്ക് കടലെത്തി.