ആപ്പ്ജില്ല

പീച്ചി ഡാമിൻ്റെ പമ്പ് ഹൗസിന് സമീപത്ത് ഷട്ടര്‍ തകര്‍ന്നു; പുറത്തേക്ക് വെള്ളമൊഴുക്ക്, വൈദ്യുതി ഉത്പാദന പ്ലാൻ്റിന് ഭീഷണി

തൃശൂരിലെ പീച്ചി ഡാമിൻ്റെ പമ്പ് ഹൗസിന് സമീപത്ത് പൈപ്പിൻ്റെ ഷട്ടര്‍ തകര്‍ന്നു. പുറത്തേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് വൈദ്യുതി ഉത്പാദന പ്ലാന്റിനു ഭീഷണിയാകുകയാണ്. ഷട്ടർ അടക്കാൻ ശ്രമം തുടരുന്നു.

Lipi 21 Sept 2020, 11:32 pm
തൃശൂര്‍: പീച്ചി ഡാമിൻ്റെ പമ്പ് ഹൗസിന് സമീപത്ത് വാല്‍വ് സ്ഥാപിച്ച കെട്ടിടത്തില്‍ നിന്നും വൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിൻ്റെ ഷട്ടര്‍ തകര്‍ന്നു. കെട്ടിടത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പുറത്തേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് വൈദ്യുതി ഉത്പാദന പ്ലാൻ്റിനും ഭീഷണിയാകുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിൻ്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞ അവസ്ഥയില്‍ അടയ്ക്കാന്‍ സാധിക്കുന്നില്ല. തുടര്‍ന്ന് അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കുന്ന ഡാമിൻ്റെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Samayam Malayalam Peechi Dam
പീച്ചി ഡാം


Also Read: തൃശൂരില്‍ രോഗികളുടെ എണ്ണത്തില്‍ തിങ്കളാഴ്ച്ച കുറവ്; മരണം കൂടുന്നു... ജില്ലയില്‍ ഒരു മരണം കൂടി

എമര്‍ജന്‍സി ഷട്ടര്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രാത്രി തന്നെ മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ സ്ഥലത്തെത്തിച്ച് എമര്‍ജന്‍സി ഷട്ടര്‍ അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഈ ഷട്ടര്‍ അടച്ചാല്‍ ഡാമില്‍ നിന്നും പുറത്തേക്കുള്ള എല്ലാ ജലസ്രോതസുകളും പൂര്‍ണമായും നിലക്കും. വിവരമറിഞ്ഞ് ചീഫ് വിപ്പ് കെ രാജന്‍, കളക്ടര്‍ എസ് ഷാനവാസ്, പീച്ചി സിഐ എസ് ഷുക്കൂര്‍, ഇറിഗേഷന്‍ ഇഇ റഫീഖ, എ. എക്‌സ്. ഇഇ. എഫ്. ഗീത, എ. ഇ. ദേവരാജന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Also Read: പാലിയേക്കര ടോള്‍പ്ലാസയില്‍ ഒന്നും ശരിയല്ല: ടോള്‍പിരിവ് നിര്‍ത്തിവെക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടർ; പ്രഹസനമെന്ന് കോൺഗ്രസ്

പീച്ചി പോലീസിന്റെ നേതൃത്വത്തില്‍ ഡാം പരിസരത്തുള്ളവരെ ഉടന്‍തന്നെ മാറ്റി. നിലവില്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് വിപ്പ് പറഞ്ഞു. എമര്‍ജന്‍സി ഷട്ടറിന്റെ തകരാര്‍ പരിഹരിക്കണമെങ്കില്‍ റിസര്‍വോയറില്‍ ഇറങ്ങിയ ശേഷമേ സാധ്യമാകൂ. മുങ്ങല്‍ വിദഗ്ധരുള്‍പ്പെടയുള്ള സാകേതിക വിദഗ്ധരും ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി. അതേസമയം ഷട്ടര്‍ ആരുടെ നിയന്ത്രണത്തിലാണെന്നതില്‍ പരസ്പരം പഴി ചാരുന്ന സമീപനമാണ് വൈദ്യുതി-ഇറിഗേഷന്‍ വകുപ്പുകള്‍ കൈക്കൊള്ളുന്നത്. ഇന്നലെ വൈകീട്ട് മൂന്നുവരെ ഇവിടെ വൈദ്യുതോത്പാദനം നടന്നിരുന്നു.

Also Read: തൃശൂരില്‍ കനത്ത മഴ തുടരുന്നു; ഓറഞ്ച്‌ അലേര്‍ട്ട്, അതീവ ജാഗ്രത

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്