തൃശൂര്‍: വിയൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍റെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി. ജയിലധികൃതരും അഗ്നിശമന വിഭാഗവും ഒന്നരമണിക്കൂര്‍ അനുനയിപ്പിച്ച ശേഷമാണ് ഇയാളെ താഴെയിറക്കിയത്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പത്തരയ്ക്കാണു സംഭവം. പരോള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കോട്ടയം എരുമേലി സ്വദേശിയായ ഇയാള്‍ നിരവധി തവണ കഞ്ചാവു കേസില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
Also Read: വീടെന്ന സ്വപ്നം പൂർത്തിയാക്കാനായില്ല: കൊവിഡ് കവർന്നത് കുടുംബത്തിന്‍റെ അത്താണിയെ...
കൊവിഡ്-19 നെത്തുടര്‍ന്നു റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഇയാളില്ല. കൂടുതല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ക്കു പരോള്‍ നല്‍കരുതെന്നാണു ഹൈക്കോടതി വിധി. കുറച്ചുനാളായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സി ബ്ലോക്കിനു മുകളിലാണ് ഇയാള്‍ കയറിക്കൂടിയത്. ജയില്‍ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിയ്യൂര്‍ പോലീസും സ്ഥലത്തെത്തി. എസ്ഐ ശ്രീജിത്ത് തടവുകാരനുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിശമന വിഭാഗമെത്തി സുരക്ഷയൊരുക്കി അനുനയിപ്പിച്ചു താഴെയിറക്കിയത്.
Also Read: വീടെന്ന സ്വപ്നം പൂർത്തിയാക്കാനായില്ല: കൊവിഡ് കവർന്നത് കുടുംബത്തിന്‍റെ അത്താണിയെ...
കൊവിഡ്-19 നെത്തുടര്‍ന്നു റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഇയാളില്ല. കൂടുതല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ക്കു പരോള്‍ നല്‍കരുതെന്നാണു ഹൈക്കോടതി വിധി. കുറച്ചുനാളായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സി ബ്ലോക്കിനു മുകളിലാണ് ഇയാള്‍ കയറിക്കൂടിയത്. ജയില്‍ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിയ്യൂര്‍ പോലീസും സ്ഥലത്തെത്തി. എസ്ഐ ശ്രീജിത്ത് തടവുകാരനുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിശമന വിഭാഗമെത്തി സുരക്ഷയൊരുക്കി അനുനയിപ്പിച്ചു താഴെയിറക്കിയത്.