ആപ്പ്ജില്ല

പീച്ചി ഡാം; തകര്‍ന്ന വാല്‍വ് മാറ്റിപ്പണിയാന്‍ 50 ലക്ഷം, വാല്‍വ് തകര്‍ന്നത് ട്രിപ്പിങ് മൂലമെന്ന് ചീഫ് വിപ്പ്

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്ക് വലതുകര കനാല്‍ വഴി ഡാമില്‍നിന്ന് വെള്ളമെത്തിക്കുന്നത് തകര്‍ന്ന വാല്‍വ് വഴിയാണ്. ഈ സാഹചര്യത്തില്‍ നവംബറിന് മുമ്പ് പുതുക്കി പണിയേണ്ടതുണ്ട്.

| Edited by Samayam Desk | Lipi 26 Sept 2020, 11:59 pm
തൃശൂര്‍: പീച്ചി ഡാമിലെ വൈദ്യുതി പ്ലാന്റിലേക്കും ജലസേചന വിഭാഗത്തിലേക്കുമുള്ള പൈപ്പിന്‍റെ തകര്‍ന്ന വാല്‍വിന് പകരം പുതിയത് സ്ഥാപിക്കണമെങ്കില്‍ 50 ലക്ഷം ചെലവ് വരുമെന്ന് ചീഫ് വിപ്പ് കെ. രാജന്‍. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗമാണ് കണക്കെടുത്തത്. ഇറിഗേഷന്‍ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി കെ. രാജന്‍ ചര്‍ച്ച നടത്തി. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്ക് വലതുകര കനാല്‍ വഴി ഡാമില്‍നിന്ന് വെള്ളമെത്തിക്കുന്നത് തകര്‍ന്ന വാല്‍വ് വഴിയാണ്. ഈ സാഹചര്യത്തില്‍ നവംബറിന് മുമ്പ് പുതുക്കി പണിയേണ്ടതുണ്ട്.
Samayam Malayalam Peechy Dam
പീച്ചി ഡാമില്‍ പരിശോധന നടത്തുന്നു


Also Read: ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാൻ കന്നി അയ്യപ്പനായി സന്നിധാനത്ത്... എസ് പി ബി എന്ന മനുഷ്യ സ്നേഹിയെ ഓര്‍ത്തെടുത്ത് പത്തനംതിട്ട

അതേ സമയം ഡാമിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രത്തിലുണ്ടായ ട്രിപ്പിങ്ങാണ് സ്ലൂയിസ് വാല്‍വിലെ തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ചീഫ് വിപ്പ് കെ. രാജന്‍. ട്രിപ്പിങ് സംഭവിച്ചതിനെ തുടര്‍ന്ന് വെള്ളത്തിന്‍റെ ഒഴുക്ക് പെട്ടെന്ന് തടസപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രത്തിലെ മറ്റൊരു വാല്‍വ് തനിയെ പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും അതുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ. രാജന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി പീച്ചിയില്‍ എമര്‍ജന്‍സി ഷട്ടര്‍ അടയ്ക്കുന്നതിനുള്ള പണികളില്‍ ഏര്‍പ്പെട്ടവരെയും അതിന് നേതൃത്വം നല്‍കിയവരെയും അദ്ദേഹം അഭിനന്ദിച്ചു.

Also Read: ജില്ലയിൽ ആദ്യമായി ഹോം ഐസോലേഷനില്‍ കൊവിഡ് ചികിത്സ നടത്തിയ കുടുംബം രോഗമുക്തി നേടി

കനത്ത മഴയിലും ഇരുട്ടിലും റിസര്‍വോയറില്‍ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്ത ചേര്‍പ്പിലെ ഐ ഗില്‍ ഡൈവിങ് സര്‍വീസ് ടീം അംഗങ്ങള്‍, നാവികസേനയിലെ മുങ്ങല്‍ വിദഗ്ധര്‍, വെല്‍ഡിങ് വര്‍ക്കുകള്‍ ചെയ്ത കാഞ്ഞിരപ്പുഴ മൈന എന്‍ജിനീയറിങ്ങിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ കഠിനാധ്വാനമാണ് ഫലം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കെവി അനിത, നടത്തറ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. രഞ്ജിത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥ ഇ.എസ്. ഗീത, പഞ്ചായത്ത് അംഗം ഫൗസിയ മൊയ്തീന്‍ എന്നിവരും ചീഫ് വിപ്പിനൊപ്പം ഉണ്ടായിരുന്നു.


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്