തൃശൂർ: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. അതേസമയം പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അതേസമയം തൃശൂരിൽ കനത്ത മഴ തുടരുകയാണ്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചാലക്കുടിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതു ഗൗരവമായി കാണണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മലയോരമേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അനാവശ്യഭീതിയുണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി. ചാലക്കുടി പുഴയിലെ ജലമൊഴുക്ക് ഏതുസമയത്തും വര്‍ധിക്കുമെന്ന സാഹചര്യമുണ്ടായതോടെ കൂടുതല്‍ സുരക്ഷാബോട്ടുകള്‍ എത്തിച്ചു. നദീതീരത്തുള്ളവര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കാന്‍ മുമ്പു വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഉന്നത ഇടപെടല്‍. ചാലക്കുടി നഗരസഭയിൽ 12ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
2018 നു സമാനമായ സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് അധികൃതര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രാത്രി അനിഷ്ടമുണ്ടാകാതിരിക്കാനാണ് പരമാവധി പേരെ നേരത്തെ മാറ്റിയത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം മുതല്‍ ശ്രമം തുടങ്ങിയിരുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദപാത്തിയുടേയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനഫലമായി കേരളത്തില്‍ എട്ടു വരെ ശക്തമായ മഴയ്ക്കും ഇന്നു ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം തൃശൂരിൽ കനത്ത മഴ തുടരുകയാണ്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചാലക്കുടിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതു ഗൗരവമായി കാണണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മലയോരമേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അനാവശ്യഭീതിയുണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി. ചാലക്കുടി പുഴയിലെ ജലമൊഴുക്ക് ഏതുസമയത്തും വര്‍ധിക്കുമെന്ന സാഹചര്യമുണ്ടായതോടെ കൂടുതല്‍ സുരക്ഷാബോട്ടുകള്‍ എത്തിച്ചു. നദീതീരത്തുള്ളവര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കാന്‍ മുമ്പു വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഉന്നത ഇടപെടല്‍. ചാലക്കുടി നഗരസഭയിൽ 12ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
2018 നു സമാനമായ സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് അധികൃതര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രാത്രി അനിഷ്ടമുണ്ടാകാതിരിക്കാനാണ് പരമാവധി പേരെ നേരത്തെ മാറ്റിയത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം മുതല്‍ ശ്രമം തുടങ്ങിയിരുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദപാത്തിയുടേയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനഫലമായി കേരളത്തില്‍ എട്ടു വരെ ശക്തമായ മഴയ്ക്കും ഇന്നു ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.