തൃശൂര്‍: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മുള്ളന്‍ബസാര്‍ സ്വദേശികളായ ചുള്ളിപറമ്പില്‍ അജിത്ത് (29), തട്ടാരുപറമ്പില്‍ ഷിബു (36) എന്നിവരെയാണ് മതിലകം സി.ഐ. സി. പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
Also Read: ബ്രണ്ണനിലെ ബാഹ്യ സാന്നിദ്ധ്യം അഞ്ജനയെ വഴി തെറ്റിച്ചുവെന്ന് അമ്മ: മുഖ്യമന്ത്രി പഠിച്ച കാംപസ് വീണ്ടും ചർച്ചയാകുന്നു?
അറക്കപ്പടി പാലത്തിനടുത്തുവെച്ച് മുള്ളന്‍ബസാര്‍ സ്വദേശി കോനേക്കാട്ട് പറമ്പില്‍ അബ്ദുള്‍ ഗഫൂറിന് മർദ്ദനമേറ്റു. കല്ലുകൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ അബ്ദുള്‍ ഗഫൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുൾ ഗഫൂറും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് അബ്ദുള്‍ ഗഫൂറിനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പോലീസ് വിശദീകരണം.
അബ്ദുൾ ഗഫൂറിന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ അറസ്റ്റിലായവർ. കേസിലെ ഒന്നാംപ്രതി അജില്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ കെ.എസ്. സൂരജ്, ഉണ്ണിക്കൃഷ്ണന്, തോമസ്, പോലീസുകാരായ സുല്‍ഫിക്കര്‍, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.