തൃശൂർ: അബുദാബിയിൽ നിന്ന് അവധിക്കെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26)യാണ് മരിച്ചത്. കൊരട്ടിക്കര മസ്ജിദിന് സമീപത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടയാത്. മറ്റൊരു വാഹനത്തെ മറികടക്കൻ ശ്രമിക്കുന്നതിനിടെ കാർ കോഴിക്കോട് - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുയായിരുന്നു.
Also Read : സഭാ നടപടികൾ മൊബൈലിൽ പകർത്തി; ചട്ടലംഘനത്തിന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് പരാതി നൽകി സജി ചെറിയാൻ
അബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപകടം. ബസുമായി കൂട്ടിയിടിച്ച കാർ പൂർണമായും തകർന്നിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
Also Read : 'ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ?' ഗോഡ്സെ ചെയ്തതല്ലേ ഇവരും ചെയ്തത്; കോൺഗ്രസ് ശ്രമം കലാപത്തിനെന്ന് മുഖ്യമന്ത്രി
ഉടൻ തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്ത് കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
Also Read : സഭാ നടപടികൾ മൊബൈലിൽ പകർത്തി; ചട്ടലംഘനത്തിന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് പരാതി നൽകി സജി ചെറിയാൻ
അബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപകടം. ബസുമായി കൂട്ടിയിടിച്ച കാർ പൂർണമായും തകർന്നിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
Also Read : 'ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ?' ഗോഡ്സെ ചെയ്തതല്ലേ ഇവരും ചെയ്തത്; കോൺഗ്രസ് ശ്രമം കലാപത്തിനെന്ന് മുഖ്യമന്ത്രി
ഉടൻ തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്ത് കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.