കാഞ്ഞാണി (തൃശൂര്‍): കൂട്ടുകാര്‍ക്കൊപ്പം കൊടൈക്കനാലിലേക്ക് ടൂര്‍ പോയ യുവാവിനെ കാണാതായിട്ട് 40 ദിവസം. കാരമുക്ക് കോലാട്ട് വീട്ടില്‍ കെ.എസ്. അനന്തുവിനെയാണ് (19) കാണാതായത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. നവംബര്‍ 9 നാണ് അനന്തു ഉള്‍പ്പെട്ട അഞ്ചംഗ സംഘം കൊടൈക്കനാലിലേക്ക് യാത്ര പുറപ്പെട്ടത്. Also Read: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് തല ചുറ്റല്‍; നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി
10 ന് രാത്രി കൊടൈക്കനാലില്‍ വെച്ച് സുഹൃത്തുമൊത്ത് കാറില്‍ പോയതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ രണ്ടു പേരും സിറ്റിയില്‍ നിന്ന് അഞ്ച് കി.മീ. അകലെയുള്ള താഴ്‌വാരത്തേക്ക് പോയതാണെന്നും ഈ സമയം മറ്റുള്ളവര്‍ ലോഡ്ജിലായിരുന്നെന്നും പറയുന്നു. ഇടുങ്ങിയ വഴിയില്‍ കാര്‍ കുടുങ്ങുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളില്‍ ഇടിക്കുകയും ചെയ്തു. കാര്‍ പിന്നോട്ടെടുത്ത് പോരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ കാര്‍ ഉപേക്ഷിച്ചുപോയി.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. പിന്നീട്, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് കാറുമായി നാട്ടിലേക്ക് തിരിച്ചെത്തി. അനന്തുവിനെ കാണാത്താതില്‍ കൂട്ടുകാരുടെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മ ബിന്ദു അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.
Also Read: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ അടിയിലേക്ക് ഇരച്ചുകയറി പോത്തുകള്‍ ചത്തു; യാത്രക്കാരെ മുള്‍മുനയിലാക്കി അപകടം
പോലീസ് രണ്ട് പ്രാവശ്യം കൊടൈക്കനാലില്‍ പോയെങ്കിലും അനന്തുവിനെ കണ്ടെത്താനായില്ല. അനന്തുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987140, 9544904343 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ഒരു രൂപക്ക് എടുക്കാം ഒരു ലിറ്റർ വെള്ളം: പന്തല്ലൂർ പി എച്ച് സിയിൽ വാട്ടർ എടിഎം
പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.
ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത്ത് 2021-2022 വർഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാട്ടർ എടിഎം സ്ഥാപിച്ചത്.
റെയിൽവേ സ്റ്റേഷനിലും മറ്റു പല പൊതുസ്ഥലങ്ങളിലും ലഭ്യമായ സംവിധാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ജനകീയാസൂത്രണ പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് പറഞ്ഞു.
പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാൻ ആണ് പദ്ധതി നിർദേശിക്കുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾ, കൂട്ടിരിക്കുന്നവർ മുതൽ പൊതുജനങ്ങൾക്ക് വരെ വാട്ടർ എടിഎം ഉപകാരപ്രദമാകും. ടാങ്കിൽ നിന്നും ശുദ്ധീകരിച്ച് എടുത്ത കുടിവെള്ളം വാട്ടർ എടിഎം വഴി 24 മണിക്കൂറും ലഭ്യമാകും.
വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധി കെ കെ രാജൻ, മെഡിക്കൽ ഓഫിസർ കെ കെ ശിവരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി വി സി, ആശുപത്രി അധികൃതർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Read Latest Local News and Malayalam News
10 ന് രാത്രി കൊടൈക്കനാലില്‍ വെച്ച് സുഹൃത്തുമൊത്ത് കാറില്‍ പോയതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ രണ്ടു പേരും സിറ്റിയില്‍ നിന്ന് അഞ്ച് കി.മീ. അകലെയുള്ള താഴ്‌വാരത്തേക്ക് പോയതാണെന്നും ഈ സമയം മറ്റുള്ളവര്‍ ലോഡ്ജിലായിരുന്നെന്നും പറയുന്നു. ഇടുങ്ങിയ വഴിയില്‍ കാര്‍ കുടുങ്ങുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളില്‍ ഇടിക്കുകയും ചെയ്തു. കാര്‍ പിന്നോട്ടെടുത്ത് പോരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ കാര്‍ ഉപേക്ഷിച്ചുപോയി.
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. പിന്നീട്, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് കാറുമായി നാട്ടിലേക്ക് തിരിച്ചെത്തി. അനന്തുവിനെ കാണാത്താതില്‍ കൂട്ടുകാരുടെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മ ബിന്ദു അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.
Also Read: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ അടിയിലേക്ക് ഇരച്ചുകയറി പോത്തുകള്‍ ചത്തു; യാത്രക്കാരെ മുള്‍മുനയിലാക്കി അപകടം
പോലീസ് രണ്ട് പ്രാവശ്യം കൊടൈക്കനാലില്‍ പോയെങ്കിലും അനന്തുവിനെ കണ്ടെത്താനായില്ല. അനന്തുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987140, 9544904343 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ഒരു രൂപക്ക് എടുക്കാം ഒരു ലിറ്റർ വെള്ളം: പന്തല്ലൂർ പി എച്ച് സിയിൽ വാട്ടർ എടിഎം
പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.
ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത്ത് 2021-2022 വർഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാട്ടർ എടിഎം സ്ഥാപിച്ചത്.
റെയിൽവേ സ്റ്റേഷനിലും മറ്റു പല പൊതുസ്ഥലങ്ങളിലും ലഭ്യമായ സംവിധാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ജനകീയാസൂത്രണ പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് പറഞ്ഞു.
പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാൻ ആണ് പദ്ധതി നിർദേശിക്കുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾ, കൂട്ടിരിക്കുന്നവർ മുതൽ പൊതുജനങ്ങൾക്ക് വരെ വാട്ടർ എടിഎം ഉപകാരപ്രദമാകും. ടാങ്കിൽ നിന്നും ശുദ്ധീകരിച്ച് എടുത്ത കുടിവെള്ളം വാട്ടർ എടിഎം വഴി 24 മണിക്കൂറും ലഭ്യമാകും.
വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ കെ അനൂപ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധി കെ കെ രാജൻ, മെഡിക്കൽ ഓഫിസർ കെ കെ ശിവരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി വി സി, ആശുപത്രി അധികൃതർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Read Latest Local News and Malayalam News