ആപ്പ്ജില്ല

തൃശൂര്‍ പൂരത്തിരക്കിലേയ്ക്ക്, ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടന്നു

പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മത്തോടെ തൃശൂര്‍ പൂരത്തിലേക്ക് കടക്കുകയാണ്. തിരുവമ്പാടി വിഭാഗം പതിനാറിന് നടുവിലാലിലും നായ്ക്കനാലിലും പന്തലിന്‍റെ കാല്‍നാട്ടും.

Edited byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 13 Apr 2023, 2:23 pm

ഹൈലൈറ്റ്:

  • ദേശക്കാര്‍ ഒന്നായിട്ടാണ് മണികണ്ഠനാലില്‍ പന്തലിന്‍റെ കാല്‍നാട്ടിയത്
  • പാറമേക്കാവില്‍ ഇക്കുറി പന്തലൊരുക്കുന്നത് ആറാട്ടുപുഴ കൃഷ്ണന്‍ ആണ്
  • 95അടിയാണ് പന്തലിന്‍റെ ഉയരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Thrissur Pooram

തൃശൂര്‍: തൃശൂര്‍ പൂരത്തിരക്കിലേയ്ക്ക്. പാറമേക്കാവ് വിഭാഗത്തിന്‍റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം മണികണ്ഠനാലില്‍ നടന്നു. ഭൂമി പൂജയ്ക്ക് ശേഷമാണ് ദേശക്കാര്‍ കാല്‍നാട്ടിയത്. തിരുവമ്പാടി വിഭാഗം പതിനാറിന് നടുവിലാലിലും നായ്ക്കനാലിലും പന്തലിന്‍റെ കാല്‍നാട്ടും.
Also Read: 'ബോംബ് വെച്ചിട്ടുണ്ട്'; സ്കൂളിലേക്ക് ഇമെയിൽ സന്ദേശം; വിദ്യാർഥികളെ ഒഴിപ്പിച്ചു

ദേശക്കാര്‍ ഒന്നായിട്ടാണ് മണികണ്ഠനാലില്‍ പന്തലിന്‍റെ കാല്‍നാട്ടിയത്. പാറമേക്കാവില്‍ ഇക്കുറി പന്തലൊരുക്കുന്നത് ആറാട്ടുപുഴ കൃഷ്ണന്‍ ആണ്. 95 അടിയാണ് പന്തലിന്‍റെ ഉയരം. എൽ.ഇ.ഡിയുടെ ഭംഗി നിറഞ്ഞുതുളുമ്പുന്ന ആകാശഗോപുരമായിരിക്കും പണി തീരുമ്പോൾ. ഭൂമി പൂജയ്ക്ക് ശേഷം ആയിരുന്നു കാല്‍നാട്ട് കര്‍മ്മം.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മത്തോടെ തൃശൂര്‍ പൂരത്തിലേക്ക് കടക്കുകയാണ്. തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും ഈ മാസം പതിനാറിന് കാല്‍ നാട്ടും. കൂടുതല്‍ പേര്‍ക്ക് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ തേക്കിന്‍കാട് മൈതാനിയില്‍ ദൂരപരിധി അളക്കുന്ന നടപടി പെസോയുടെ നേതൃത്വത്തില്‍ തുടങ്ങി. സ്വരാജ് റൗണ്ടിലെ ഔട്ടര്‍ ഫുട്ട്പാത്തിലെങ്കിലും നിന്ന് ആളുകള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഈ മാസം 30ന് ഞായറാഴ്ചയാണ് തൃശൂർ പൂരം, മെയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.

Also Read: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍; എത്തിച്ചത് രണ്ട് ട്രെയ്‌ലറുകള്‍ കൂട്ടിച്ചേര്‍ത്ത ട്രക്കില്‍

Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്