ആപ്പ്ജില്ല

ആദ്യം എസ്എഫ്ഐ, പിന്നീട് സഹപ്രവര്‍ത്തക... 'തോല്‍ക്കാന്‍ മനസില്ലാതെ' കേരള വര്‍മ്മ കോളേജില്‍ നിന്ന് ജയദേവന്‍ പടിയിറങ്ങി!

ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സജീവ പ്രവര്‍ത്തകനാണ് ജയദേവന്‍. ഇടത് അധ്യാപക സംഘടന നേതാവാണെങ്കിലും പ്രിന്‍സിപ്പല്‍ സംഘടനയിലെ ഒരു വിഭാഗം അധ്യാപകര്‍ക്ക് അനഭിമതനായതോടെയാണ് വൈസ് പ്രിന്‍സിപ്പല്‍ പദവി രൂപീകരിച്ചത്.

Samayam Malayalam 18 Nov 2020, 12:21 am
തൃശൂര്‍: ആദ്യം എസ്എഫ്ഐയോടും പിന്നീട് സഹപ്രവര്‍ത്തകയോടും മുന്നില്‍ 'തോല്‍വി' സമ്മതിക്കാതെ കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ പടിയിറങ്ങി. മുമ്പ് എസ്എഫ്ഐ നേതൃത്വവും പ്രിന്‍സിപ്പലുമായി നിരവധി തവണ കൊമ്പ് കോര്‍ത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നു പ്രിന്‍സിപ്പല്‍ സ്ഥാനം ജയദേവന്‍ രാജി വച്ചിരുന്നു. രാജിവച്ച അദ്ദേഹം ദീര്‍ഘകാല അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. രാജിയും അവധി അപേക്ഷയും വിവാദമായതോടെ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം ഇടപെട്ടു എസ്എഫ്ഐ നേതാക്കളെയും പ്രിന്‍സിപ്പാളിനെയും വിളിച്ചു വരുത്തി ചര്‍ച്ച നടത്തുകയും പ്രിന്‍സിപ്പലിനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോളജ് മാനേജ്‌മെന്‍റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് പ്രിന്‍സിപ്പലിന്‍റെ രാജി സ്വീകരിക്കേണ്ടെന്നായിരുന്നു അന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നത്.
Samayam Malayalam thrissur sree kerala varma college principal jayadevan resigned
ആദ്യം എസ്എഫ്ഐ, പിന്നീട് സഹപ്രവര്‍ത്തക... 'തോല്‍ക്കാന്‍ മനസില്ലാതെ' കേരള വര്‍മ്മ കോളേജില്‍ നിന്ന് ജയദേവന്‍ പടിയിറങ്ങി!


​എസ്എഫ്ഐ നേതൃത്വവുമായി ഉടക്ക്

പ്രിന്‍സിപ്പല്‍ പദവിയില്‍ ജയദേവന്‍ തുടര്‍ന്നെങ്കിലും എസ്എഫ്ഐ നേതൃത്വവുമായും ഒരു വിഭാഗം ഇടത് അധ്യാപക സംഘടനാ പ്രവര്‍ത്തകരുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നില്ല. പ്രിന്‍സിപ്പലിനെതിരെ എസ്എഫ്ഐയും എകെപിസിടിഎയും പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിന്‍റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി സൃഷ്ടിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

​ഇടത് അധ്യാപക സംഘടന പ്രവര്‍ത്തകന്‍

ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സജീവ പ്രവര്‍ത്തകനാണ് ജയദേവന്‍. ഇടത് അധ്യാപക സംഘടന നേതാവാണെങ്കിലും പ്രിന്‍സിപ്പല്‍ സംഘടനയിലെ ഒരു വിഭാഗം അധ്യാപകര്‍ക്ക് അനഭിമതനായതോടെയാണ് വൈസ് പ്രിന്‍സിപ്പല്‍ പദവി രൂപീകരിച്ചത്. സിപിഎം നേതൃത്വത്തിന്‍റെ വിശ്വസ്തയും കോളജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ആര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാലാക്കിയതോടെ രണ്ട് അധികാരകേന്ദ്രമാണ് സൃഷ്ടിച്ചത്. ഇതേതുടര്‍ന്നാണ് പ്രിന്‍സിപ്പലിന്‍റെ രാജി.

​സിപിഎമ്മിന് പുതിയ തലവേദവന

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതലയുള്ള എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദുവിനെ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. അധിക ചുമതല സൃഷ്ടിച്ചാണ് ബിന്ദുവിനെ തിരുകി കയറ്റിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായി എ വിജയരാഘവന്‍ ചുമതലയേറ്റ സാഹചര്യത്തിലുള്ള പ്രിന്‍സിപ്പലിന്‍റെ രാജി വിവാദം സിപിഎമ്മിന് പുതിയ തലവേദനയാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്