കാണാനില്ലെന്ന് പരാതി
തൃശൂരിൽ നിന്നാണ് ഇത്തരത്തിൽ വാർത്ത പുറത്ത് വരുന്നത്. ഒരാഴ്ച മുൻപു കാണാതായ ഭർത്താവിനെ താൻ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ഞായറാഴ്ച മാലിക്കിനെ കാണാതായതായി എന്ന് രേഷ്മ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. ബംഗാൾ സ്വദേശിയായ ഭർത്താവ് നാട്ടിലേക്ക് മടങ്ങിപ്പോയതായി സംശയിക്കുന്നുവെന്നും ഇവർ പോലീസിനെ അറിയിച്ചിരുന്നു.
സിഗ്നൽ വീട്ട് പരിസരത്ത്
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മാലിക്കിന്റെ ഫോണിന്റെ സിഗ്നൽ വീട്ടുപരിസരത്തു നിന്ന് തന്നെയാണെന്ന് കണ്ടെത്തുകായിരുന്നു. ഇതിന്റഎ അടിസ്ഥാനത്തിൽ ഭാര്യ രേഷ്മയേയും സഹായിയേയും പോലീസ് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് രേഷ്മ നിൽക്ക കള്ളിയില്ലാതെ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞത്.
തലയ്ക്കടിച്ച് കൊന്നു
ഇതോടെ കൊല്ലപ്പെട്ട ബെഗാൾ സ്വദേശി മൻസൂർ മാലിക്കിന്റെ ഭാര്യ രേഷമയേയും സഹായിയായ ബംഗാൾ സ്വദേശി ധീരുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുവഴക്കിനു പിന്നാലെ മാലിക്കിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നുമാണ് രേഷ്മ ബീവി പോലീസിനോട് കുറ്റ സമ്മതം നടത്തിയത്.