തൃശൂർ: കുഴികളും റോഡപകടങ്ങളും പതിവായതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ ഒന്നും ശരിയാകുന്നില്ല. കുതിക്കുമെന്ന് കരുതിയ കുതിരൻ തുരങ്കം ഇന്ന് നോക്കുകുത്തി ആണ്. പാതയിൽ പലയിടത്തും റോഡുകൾ തകർന്ന അവസ്ഥയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസികമായാണ് വാഹനങ്ങൾ ഓടിക്കുന്നുണ്ട്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടം വരുത്തുന്നു. മഴ മാറിയാൽ പൊടി ശല്യം രൂക്ഷം. നാട്ടുകാരും പ്രദേശവാസികളും പരാതി പറഞ്ഞു മടുത്തു.
Also Read: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കാൻ സാധ്യത
ബുധനാഴ്ച രാത്രി ഒൻപതരയോടെ കുതിരാൻ ക്ഷേത്രത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കുരുക്ക് തുടങ്ങിയത്. വില്ലൻ വളവിലെ വെള്ളക്കെട്ടും കുഴികളും കൂടിയായപ്പോൾ ദേശീയപാത പൂർണമായും സ്തംഭിച്ചു. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ തിരിച്ചുവിട്ടും നിയന്ത്രിച്ചുമാണ് ഗതാഗതക്കുരുക്ക് ഒഴിവായി തുടങ്ങിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ദേശീയ പാത അപകടപാതയായി മാറാൻ തുടങ്ങി.
Also Read: അഷ്ടമിരോഹിണി; ഗുരുവായൂരപ്പനെ പുറത്ത് നിന്ന് വണങ്ങാൻ ആയിരങ്ങളെത്തി
പ്രധാനപാതയും സർവീസ് റോഡുകളും ഒരുപോലെ തകർന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത വിധത്തിൽ കുഴി വലുതാകുമ്പോൾ കുറച്ച് ക്വാറി അവശിഷ്ടങ്ങൾ ഇടും. പിന്നാലെ അത് പോവുകയും ചെയ്യും. ആരും തിരിഞ്ഞു നോക്കാനില്ല. ദേശീയപാതയിൽ ഒരു പണികളും നടക്കുന്നില്ല. കുതിരാൻ തുരങ്കത്തിന്റെ പണികളൊന്നും സമീപ വർഷങ്ങളിലൊന്നും പൂർത്തിയാകുമെന്ന് തോന്നുന്നില്ല. എല്ലാ പണികളും പൂർണമായും ഉപേക്ഷിച്ച മട്ടിലാണ് കാര്യങ്ങൾ.
Also Read: മേളങ്ങളും ആരവങ്ങളുമില്ലാതായിട്ട് മാസങ്ങള്‍... വാദ്യോപകരണങ്ങളെല്ലാം തട്ടിന്‍ പുറത്ത്, പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ജീവിതങ്ങള്‍
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കാൻ സാധ്യത
ബുധനാഴ്ച രാത്രി ഒൻപതരയോടെ കുതിരാൻ ക്ഷേത്രത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കുരുക്ക് തുടങ്ങിയത്. വില്ലൻ വളവിലെ വെള്ളക്കെട്ടും കുഴികളും കൂടിയായപ്പോൾ ദേശീയപാത പൂർണമായും സ്തംഭിച്ചു. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ തിരിച്ചുവിട്ടും നിയന്ത്രിച്ചുമാണ് ഗതാഗതക്കുരുക്ക് ഒഴിവായി തുടങ്ങിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ദേശീയ പാത അപകടപാതയായി മാറാൻ തുടങ്ങി.
Also Read: അഷ്ടമിരോഹിണി; ഗുരുവായൂരപ്പനെ പുറത്ത് നിന്ന് വണങ്ങാൻ ആയിരങ്ങളെത്തി
പ്രധാനപാതയും സർവീസ് റോഡുകളും ഒരുപോലെ തകർന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത വിധത്തിൽ കുഴി വലുതാകുമ്പോൾ കുറച്ച് ക്വാറി അവശിഷ്ടങ്ങൾ ഇടും. പിന്നാലെ അത് പോവുകയും ചെയ്യും. ആരും തിരിഞ്ഞു നോക്കാനില്ല. ദേശീയപാതയിൽ ഒരു പണികളും നടക്കുന്നില്ല. കുതിരാൻ തുരങ്കത്തിന്റെ പണികളൊന്നും സമീപ വർഷങ്ങളിലൊന്നും പൂർത്തിയാകുമെന്ന് തോന്നുന്നില്ല. എല്ലാ പണികളും പൂർണമായും ഉപേക്ഷിച്ച മട്ടിലാണ് കാര്യങ്ങൾ.
Also Read: മേളങ്ങളും ആരവങ്ങളുമില്ലാതായിട്ട് മാസങ്ങള്‍... വാദ്യോപകരണങ്ങളെല്ലാം തട്ടിന്‍ പുറത്ത്, പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ജീവിതങ്ങള്‍
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ