തൃശൂർ: നിലത്തുവീണ പഴ്സ് തട്ടിയെടുത്ത് മുങ്ങിയ രണ്ടു പേർ പിടിയിൽ. വഴിയാത്രക്കാരന്റെ താഴെ വീണ പഴ്സ് തട്ടിയെടുത്ത് രക്ഷപെട്ടവരാണ് പോലീസ് പിടിയിലായത്.
ഇവർ പഴ്സ് എടുത്തുകൊണ്ട് സ്ഥലത്ത് നിന്ന് രക്ഷപെടുന്നതായി പോലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. മെയ് 11നാണ് തൃശൂർ മണലൂർ സ്വദേഹിയുടെ പഴ്സ് കാണാതായത്. മുൻപും പല മോഷണക്കേസുകളിലും പ്രതികളായിട്ടുള്ളവരാണ് പഴ്സ് മോഷ്ടിച്ച കേസിലും പിടിയിലായത്.
Also Read: ഉത്രക്ക് മയക്കുമരുന്ന് നൽകിയെന്ന് സൂരജ്; ആദ്യം അമ്മയുണ്ടാക്കിയ പായസത്തിലും പിന്നീട് ജ്യൂസിലും
മണലൂർ സ്വദേശിയുടെ പഴ്സ് കാഞ്ഞാണി സെന്ററിൽ വെച്ച് നിലത്തുവീഴുകയും ബൈക്കിൽ എതിർദിശയിൽ നിന്ന് വന്നവർ ഈ പഴ്സ് ഉടൻ തട്ടിയെടുക്കുകയുമായിരുന്നു. എന്നാൽ, ആ സമയത്ത് ഇത് കണ്ട ഒരാൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണക്യാമറകൾ എല്ലാം പരിശോധിച്ചു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിൽ പലയിടങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അന്തിക്കാട് പൊലീസാണ് സ്ഥലത്തെത്തി ദൃശ്യങ്ങൾ പരിശോധിച്ചത്. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബാറ്ററി മോഷണം ഉൾപ്പടെയുള്ള കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.