ആപ്പ്ജില്ല

'പിണറായി വിജയന്‍റെ രണ്ടാം ലാവ്ലിന്‍'; ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ്

വിദേശ സഹായം സ്വീകരിക്കുന്നത്തിനുള്ള നഗ്നമായ ചട്ട ലംഘനമാണ് നടന്നിരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും മന്ത്രി എസി മൊയ്തീനും ലൈഫ് മിഷൻ ഇടപാട് അറിയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ലാവ് ലിൻ ആണ് ലൈഫ് മിഷൻ പദ്ധതി എന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

| Edited by Samayam Desk | Lipi 18 Aug 2020, 3:56 pm
വടക്കാഞ്ചേരി: വിവാദ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ രണ്ടാം ലാവ് ലിൻ ആണ് ലൈഫ് മിഷൻ പദ്ധതിയെന്ന് യുഡിഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു. മന്ത്രി എസി മൊയ്തീനെ മാറ്റി നിർത്തണമെന്നും കേസ് സിബിഐ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
Samayam Malayalam UDF sharply criticizes Life Mission Project


Also Read: കണ്ണൂർ വിമാനത്താവള ലൈസൻസ് പുതുക്കൽ: നടപടിക്രമങ്ങൾ കടുപ്പിച്ചേക്കുമെന്ന് സൂചന

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി ആരോപണങ്ങളാണ് യുഡിഫ് നേതൃത്വം ഉന്നയിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നത്തിനുള്ള നഗ്നമായ ചട്ട ലംഘനമാണ് നടന്നിരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും മന്ത്രി എസി മൊയ്തീനും ലൈഫ് മിഷൻ ഇടപാട് അറിയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ലാവ് ലിൻ ആണ് ലൈഫ് മിഷൻ പദ്ധതി എന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

Also Read: കോഴിക്കോട് 3 ലാര്‍ജ് കൊവിഡ് ക്ലസ്റ്ററുകള്‍ കൂടി

എട്ടു കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കും മന്ത്രി എസി മൊയ്തീനും കമ്മീഷൻ കിട്ടി. ഫ്ലാറ്റുമായി ബന്ധപ്പെട്ട് മന്ത്രി എസി മൊയ്‌ദീൻ എടുത്ത നടപടികൾ നിയമ വിരുദ്ധമാണ്.
ജനപ്രതിനിധികളെ പോലും മന്ത്രി എസി മൊയ്തിൻ ചർച്ചകളിൽ പങ്കെടുപ്പിച്ചില്ല. എസി മൊയ്‌ദീനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഐഎം ആർജവം കാണിക്കണം. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഫ് നേതൃത്വത്തിന്‍റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്