ആപ്പ്ജില്ല

ലൈഫ് മിഷൻ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടില്ല, പദ്ധതി പ്രളയബാധിതർക്കെന്ന് അനിൽ അക്കര

വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയനുസരിച്ച് ലൈഫ് മിഷനും വടക്കാഞ്ചേരി നഗരസഭയും ചേർന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതി നിർദേശിക്കുന്ന പരിധിയിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് ആരും ഇതിൽ ഉൾപ്പെടില്ലെന്നാണ് എംഎൽഎയുടെ വാദം.

Lipi 28 Oct 2020, 3:20 pm
തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയില്‍ ലൈഫ് മിഷന്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റിലെ ഗുണഭോക്താക്കളെ സംസ്ഥാനസര്‍ക്കാരോ വടക്കാഞ്ചേരി നഗരസഭയോ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ലെന്ന് അനില്‍ അക്കര എംഎല്‍എ. എംഎല്‍എ ഓഫീസിന്റെ പരിസരത്ത് പാവപ്പെട്ട അപേക്ഷകരെ അണിനിരത്തി സിപിഎം സമരത്തിലാണ്.
Samayam Malayalam anil akkara
അനിൽ അക്കര എംഎൽഎ

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന ലൈഫ്മിഷനും വടക്കാഞ്ചേരി നഗരസഭയാണെന്നുമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്.

Also Read: തൃശൂരിലെ പ്രധാനമാർക്കറ്റുകൾ അടച്ചു; പച്ചക്കറി ക്ഷാമം രൂക്ഷം, വില കുതിച്ചുയരുന്നു

ഒരു ഗുണഭോക്താവിനെ പോലും സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും എംഎല്‍എ പറഞ്ഞു. യുഎഇ റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ധനസഹായം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്താല്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഒരാള്‍പോലും പരിധിയില്‍ വരില്ല.

2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റേയും മറ്റ് ഏജന്‍സികളുടേയും സഹായത്താല്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. വടക്കാഞ്ചേരി നഗരസഭയ്ക്ക് പുറത്ത് ലൈഫ് പാര്‍പ്പിട പദ്ധതിയിലേക്ക് അപേക്ഷിച്ചവരെ പോലും വീട് അനുവദിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണു സിപി.എം. സമരം ചെയ്യുന്നത്. ഒരു ഗുണഭോക്താവിനെ പോലും തെരഞ്ഞെടുക്കാതെ പാവപ്പെട്ട കുടുംബങ്ങളെ സമരത്തിനിരുത്തുന്നത് ശരിയായ രീതിയല്ലെന്നും തിരിച്ചടി ജനങ്ങള്‍ നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു.

Also Read: എല്ലാവരുടെയും പ്രിയങ്കരി; തൃശൂര്‍ മൃഗശാലയില്‍ ഇനി ഗംഗയില്ല

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്