തൃശൂര്‍: പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിഎന്‍ സിമി കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കും. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറോട് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദ റിപ്പോര്‍ട്ട് തേടി. തൃശൂര്‍ തഹസില്‍ദാരോടും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നു പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെന്നു പറഞ്ഞ് പഞ്ചായത്തു പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇതോടെ സംഭവം വന്‍ വിവാദമായി.
Also Read: കൊവിഡ്; ആലുവയിൽ സ്ഥിതി മെച്ചപ്പെട്ടു, പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു!
ഇതേസമയം ഒല്ലൂര്‍ സിഐയെ കമ്മിഷന്‍ അംഗം ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ മിനി ഉണ്ണികൃഷ്ണന്‍ അടക്കം എട്ടുപേര്‍ക്ക് എതിരേ പോലീസ് ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സെര്‍വര്‍ തകരാറു മൂലം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി സിമി നേരത്തെ അറിയിച്ചിരുന്നു. തഹസീല്‍ദാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം പ്രവര്‍ത്തകരും വില്ലേജ് ഓഫീസര്‍ക്കു മുന്നില്‍ കുത്തിയിരുന്നത്. സമ്മര്‍ദത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ആത്മഹത്യക്കു ശ്രമിച്ചതോടെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്നു. സിമി ആശുപത്രിയില്‍ സുഖം പ്രാപിച്ചു.
Also Read: ശംഖുമുഖത്തെ ജനങ്ങള്‍ ആശങ്കയില്‍; കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍
അതേസമയം കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണിക്യഷ്ണനെ വില്ലേജ് ഓഫീസര്‍ ഒഫീസില്‍ വെച്ച് ജാതി പേര് വിളിച്ച് ആക്ഷേപിച്ചത് സംബന്ധിച്ച് പോലീസിനും, മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, പട്ടിക ജാതി വകുപ്പ് മന്ത്രി, വനിതാ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവിടങ്ങളിലെക്ക് പരാതി നല്‍ക്കും എന്ന് അറിയിച്ചു. പുത്തൂര്‍ വില്ലേജ് ഓഫിസില്‍ നടന്ന സംഭവങ്ങള്‍ അമ്പേഷിച്ച് നടപടി സ്ഥികരിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
Also Read: കൊവിഡ്; ആലുവയിൽ സ്ഥിതി മെച്ചപ്പെട്ടു, പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു!
ഇതേസമയം ഒല്ലൂര്‍ സിഐയെ കമ്മിഷന്‍ അംഗം ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ മിനി ഉണ്ണികൃഷ്ണന്‍ അടക്കം എട്ടുപേര്‍ക്ക് എതിരേ പോലീസ് ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സെര്‍വര്‍ തകരാറു മൂലം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി സിമി നേരത്തെ അറിയിച്ചിരുന്നു. തഹസീല്‍ദാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം പ്രവര്‍ത്തകരും വില്ലേജ് ഓഫീസര്‍ക്കു മുന്നില്‍ കുത്തിയിരുന്നത്. സമ്മര്‍ദത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ആത്മഹത്യക്കു ശ്രമിച്ചതോടെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്നു. സിമി ആശുപത്രിയില്‍ സുഖം പ്രാപിച്ചു.
Also Read: ശംഖുമുഖത്തെ ജനങ്ങള്‍ ആശങ്കയില്‍; കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍
അതേസമയം കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണിക്യഷ്ണനെ വില്ലേജ് ഓഫീസര്‍ ഒഫീസില്‍ വെച്ച് ജാതി പേര് വിളിച്ച് ആക്ഷേപിച്ചത് സംബന്ധിച്ച് പോലീസിനും, മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, പട്ടിക ജാതി വകുപ്പ് മന്ത്രി, വനിതാ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവിടങ്ങളിലെക്ക് പരാതി നല്‍ക്കും എന്ന് അറിയിച്ചു. പുത്തൂര്‍ വില്ലേജ് ഓഫിസില്‍ നടന്ന സംഭവങ്ങള്‍ അമ്പേഷിച്ച് നടപടി സ്ഥികരിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.