ആപ്പ്ജില്ല

തൃശൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കാട്ടാനശല്യം രൂക്ഷം

ചാലക്കുടിയില്‍ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു. കോടശ്ശേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായ രീതിയില്‍ കൃഷിനാശം വരുത്തിയിരിക്കുന്നത്. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിച്ചത്.

| Edited by Samayam Desk | Lipi 24 Sept 2020, 1:02 am
തൃശൂര്‍: ജില്ലയുടെ മലയോരമേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. പുതുക്കാട് ചിമ്മിനി മേഖലയിലും ചാലക്കുടിയിലുമാണ് കാട്ടാനശല്യം രൂക്ഷമായത്. പുതുക്കാട് ചിമ്മിനി ഡാം റോഡില്‍ കാട്ടാന ഇറങ്ങി ബൈക്ക് യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമം. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ടാപ്പിങ് തൊഴിലാളികളായ പുലിക്കണ്ണി പള്ളിപ്പുറത്ത് ഷക്കീര്‍ (51), മകന്‍ ആരിഫ് (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വലിയകുളം ആറളപാടിക്ക് സമീപമാണ് സംഭവം.
Samayam Malayalam കാട്ടാന നശിപ്പിച്ച വാഴ കൃഷി


Also Read: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല, വൈറലായ വിവരം അറിഞ്ഞില്ല, ചെങ്കൊടിയേന്തിയ ആ സഖാവ് പറയുന്നു...

റോഡിലെ വളവില്‍ നിന്നിരുന്ന ഒറ്റയാനയാണ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചത്. വളവ് തിരിഞ്ഞയുടനെയാണ് ബൈക്ക് യാത്രക്കാര്‍ നടുറോഡില്‍ നിന്നിരുന്ന ആനയെ കണ്ടത്. ബൈക്കിനു നേരെവന്ന ആനയെ കണ്ട് രണ്ടു പേരും ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതില്‍ ആരിഫിനെ ആന ഓടിക്കുകയായിരുന്നു. റബര്‍ തോട്ടത്തിലൂടെ ഓടുന്നതിനിടെ മരക്കമ്പ് കൊണ്ട് ആരിഫിന്‍റെ വയറിലും കാലിലും പരുക്കേറ്റു. ഷക്കീറിനും നിസാര പരുക്കേറ്റു. പരുക്കേറ്റ ആരിഫ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആന ചവിട്ടി ഇവരുടെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.

ചാലക്കുടിയില്‍ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു. കോടശ്ശേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായ രീതിയില്‍ കൃഷിനാശം വരുത്തിയിരിക്കുന്നത്. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിച്ചത്. പാലംകുന്നില്‍ ജോസിന്റെ നൂറിലധികം കുലച്ച വാഴകള്‍ ആനക്കൂട്ടം നശിപ്പിച്ചു. ഇതിന് പുറമെ തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. കൈപറമ്പാടന്‍ ടൈറ്റസിന്റെ കമ്പിവേലി തകര്‍ത്ത് കൃഷിയിടത്ത് പ്രവേശിച്ച ആനക്കൂട്ടം റംബുട്ടാന്‍ മരങ്ങളും നശിപ്പിച്ചു.

Also Read: അരിക്കടത്തിൻ്റെ മറവില്‍ കഞ്ചാവ് കടത്ത്; ലോറിയിലും കാറിലുമായി കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

കാട്ടനക്കൂട്ടം പതിവായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ദുരുതത്തിലാക്കിയിരിക്കുകയാണ്. പണം കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് കാട്ടാനയുടെ ശല്യത്തെ തുടര്‍ന്ന് കടക്കെണിയിലായിട്ടുള്ളത്. വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ഇക്കാര്യം ആവശ്യപ്പെട്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ രണ്ടു തവണ സമരം നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പരക്കേ ആക്ഷേപമുണ്ട്.


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്