ആപ്പ്ജില്ല

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു; തീപിടിച്ചതിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല

വീടിന് തീപിടിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ചികിത്സയ്ക്കിടെയാണ് ഷെര്‍ലിയുടെ മരണം സംഭവിച്ചത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 3 May 2023, 11:20 am

ഹൈലൈറ്റ്:

  • വീടിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ ആയിരുന്നു തീയും പുകയും ഉയര്‍ന്നത്
  • നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്
  • ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sherly
പൊള്ളലേറ്റ് മരിച്ച ഷെര്‍ലി
തൃശൂര്‍: പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45 നായിരുന്നു സംഭവം. ഇരുവര്‍ക്കും എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also Read: ജിഫ്രി മുത്തുക്കോയ തങ്ങൾ സിഐസി സമിതികളിൽ നിന്ന് രാജിവെച്ചു, രാജിവെക്കുമെന്ന് ആലിക്കുട്ടി മുസ്ലിയാരും

വീടിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ ആയിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെയാണ് ഷെര്‍ലിയുടെ മരണം സംഭവിച്ചത്.


തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പോലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ്. തോമസ് യു.പി. സ്‌കൂള്‍ അധ്യാപിക ആയിരുന്നു ഷെര്‍ലി. കുറച്ച് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ദേവസി ടാക്‌സി ഡ്രൈവറാണ്. രണ്ട് മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുകയാണ്.

Also Read: 102 സാക്ഷികള്‍, പരിശോധിച്ചത് അഞ്ച് ലക്ഷം ഫോണ്‍കോളുകള്‍; നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്