ആപ്പ്ജില്ല

പ്രോസിക്യൂട്ടർ നിയമന തർക്കം: കുന്നംകുളം പോക്സോ കോടതി പ്രവർത്തനം ഉദ്ഘാടനത്തിലൊതുങ്ങി

തൃശൂർ ജില്ലയിലെ കുന്നംകുളം പോക്സോ കോടതിയുടെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂട്ടർ നിയമന തർക്കത്തെ തുടർന്നാണ് കോടതിയുടെ പ്രവർത്തനം നീണ്ടുപോകുന്നത്.

Lipi 14 Aug 2020, 11:19 pm
തൃശൂർ : സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമന തർക്കത്തെ തുടർന്ന് സംസ്ഥാന സർക്കാരിൻ്റെയും മന്ത്രി എ സി മൊയ്തീൻ്റെയും വികസന നേട്ടമായി ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കുന്നംകുളം പോക്സോ കോടതി പ്രവർത്തനം ഉദ്ഘാടനത്തിലൊതുങ്ങി. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ചൊല്ലി സിപിഎമ്മിൽ നിലനിൽക്കുന്ന തർക്കമാണ് കോടതി പ്രവർത്തനം ആരംഭിക്കാൻ തടസമായി നിൽക്കുന്നത്.
Samayam Malayalam കുന്നംകുളം പോക്സോ കോടതി


Also Read: 'സ്വാതന്ത്ര്യം' മൂന്നാം വർഷവും നഷ്ട്ടപ്പെട്ട് ചെറുകിട വ്യാപരികൾ

ജൂൺ 30 നാണ് സംസ്ഥാനത്തെ നിർമ്മാണം പൂർത്തീകരിച്ച് വിവിധ ജില്ലകളിലെ പോക്സോ കോടതികൾ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും സംയുക്തമായി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തത്. പ്രവർത്തനമാരംഭിക്കാൻ പോകുന്ന സംസ്ഥാനത്തെ പോക്സോ കോടതികളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒൻപത് പേരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മാരായി സർക്കാർ നിയമിച്ചിരുന്നു. എന്നാൽ കുന്നംകുളത്തു മാത്രം ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. പോക്സോ കേസുകൾ വളരെ വേഗം വിചാരണ ചെയ്ത് മാസത്തിൽ 15 കേസുകളിൽ വിധി പറയണമെന്ന് ഹൈക്കോടതി നിർദ്ദേശം നിലനിൽക്കുമ്പോഴാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമന തർക്കം മൂലം കോടതി പ്രവർത്തിക്കാൻ കഴിയാതെ തടസ്സപ്പെട്ട് കിടക്കുന്നത്.

Also Read: തീരുമാനങ്ങൾ കാറ്റിൽ പറത്തി ബലക്ഷയം നേരിട്ട കാഞ്ഞാണി - പെരുമ്പുഴ പാലത്തിലൂടെ ബസ് യാത്ര

സിപിഎം അനുഭാവികളായ നിരവധി അഭിഭാഷകർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകാൻ രംഗത്ത് വന്നതോടെയാണ് ആരെ നിയമിക്കണമെന്ന തർക്കത്തെ തുടർന്ന് നിയമനം വീണ്ടും പോകുന്നത്. കുന്നംകുളം പോക്സോ കോടതി ഫാസ്ട്രാക്ക് ജഡ്ജിയായി എ പി ഷിബുവിനെ സർക്കാർ നിയമിച്ചിരുന്നു. അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തെങ്കിലും ഇതുവരെയും പോക്സോ കേസുകൾ വിചാരണക്കെടുക്കുവാൻ കഴിഞ്ഞിട്ടില്ല. നിരവധി കേസുകൾ കുന്നംകുളം പോക്സോ കോടതിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിൽ കോടതി നടപടികൾ തടസപ്പെട്ടു കിടക്കുകയാണ്.

Also Read: ലൈഫ് മിഷന്‍ പദ്ധതി: സമൂഹ മാധ്യമങ്ങളില്‍ പോരാട്ടം, വിവാദം കൊഴുക്കുന്നു; ആയിരത്തോളം ഗുണഭോക്താക്കള്‍ വലയുന്നു

അതേസമയം കുന്നംകുളം പോക്സോ കോടതിയിൽ തൃശൂർ കോടതിയിലുള്ള അഭിഭാഷക ലിജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടർ ചാർജി നൽകിയിട്ടുള്ളത്. എന്നാൽ ജില്ലാ കോടതിയിൽ നിരവധി കേസുകളിൽ ഹാജരാകേണ്ടത് കൊണ്ട് അവർക്ക് കുന്നംകുളം കോടതിയിൽ ഹാജരാക്കാൽ കഴിയാറില്ല. പബ്ലിക് പ്രോസിക്യൂട്ടർ നിയമനം നീണ്ടു പോകുന്ന സാഹചര്യത്തിൽ കോടതി പ്രവർത്തനം നടത്താൻ കഴിയാത്തത് നിരവധി പേർക്ക് നീതി വൈകുന്നതിന് കാരണമായി അഭിഭാഷകർ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്