മാള: ഫോണിൽ വിളിക്കുമ്പോൾ കിട്ടുന്നില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) ആണ് പിടിയിലായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് സുഹൃത്തിൽ നിന്ന് യുവതിക്ക് മർദനമേറ്റത്.
വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെയാണ് രഞ്ജിത്ത് ബാബു യുവതിയുമായി പരിചയത്തിലായത്. ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് യുവതിയുമായി സംസാരിക്കുന്നതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ മർദിക്കുകയായിരുന്നു.
യുവതിയെ മർദിക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്നവർ യുവാവിനെ തടഞ്ഞുവെക്കുകയും മാള പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന കാരണത്താലാണ് യുവാവ് യുവതിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഫോണില്‍ വിളിക്കുമ്പോള്‍ 'സബ്സ്ക്രൈബര്‍ തിരക്കിലാണെന്ന' സന്ദേശം കേള്‍ക്കുന്നതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്. ഒരു വർഷമായി അന്നമടയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുകയായിരുന്നു രഞ്ജിത്ത്. മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Latest Local News and Malayalam News
വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെയാണ് രഞ്ജിത്ത് ബാബു യുവതിയുമായി പരിചയത്തിലായത്. ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് യുവതിയുമായി സംസാരിക്കുന്നതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ മർദിക്കുകയായിരുന്നു.
യുവതിയെ മർദിക്കുന്നത് കണ്ട സമീപത്തുണ്ടായിരുന്നവർ യുവാവിനെ തടഞ്ഞുവെക്കുകയും മാള പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന കാരണത്താലാണ് യുവാവ് യുവതിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഫോണില്‍ വിളിക്കുമ്പോള്‍ 'സബ്സ്ക്രൈബര്‍ തിരക്കിലാണെന്ന' സന്ദേശം കേള്‍ക്കുന്നതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്. ഒരു വർഷമായി അന്നമടയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുകയായിരുന്നു രഞ്ജിത്ത്. മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Latest Local News and Malayalam News