തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച യുവാവിന് 19 വർഷം കഠിന തടവും പിഴയും. തൃശൂർ ഇയ്യാൽ സ്വദേശി ജനീഷിനെയാണ് (27) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 19 വർഷത്തെ കഠിന തടവിനൊപ്പം 15000 രൂപ പിഴയായി നൽകണം.
2015 മെയ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജനീഷ് വീടിന്റെ അടുക്കള ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറയുകയും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയും ജനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി റീന ദാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Read Latest Local News and Malayalam News
2015 മെയ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജനീഷ് വീടിന്റെ അടുക്കള ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറയുകയും എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയും ജനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി റീന ദാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Read Latest Local News and Malayalam News