വെറും 50 രൂപയ്ക്ക് വേണ്ടി കൊലപാതകം; ചവിട്ടിയും കുത്തിയും ബോധ രഹിതനാക്കി, തൃശൂരില്‍ കണ്ണില്‍ചോരയില്ലാത്ത ക്രൂരത!
50 രൂപയ്ക്ക് വേണ്ടി തൃശൂര്‍ നഗരത്തില്‍ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. മനക്കൊടി മാമ്പുള്ളി വീട്ടില്‍ രാജേഷ് (50) ആണ് കഴിഞ്ഞദിവസം തൃശൂര്‍ പടിഞ്ഞാറേകോട്ടയിലെ പണിതീരാത്ത കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ടത്.
| Edited by Samayam Desk | Lipi 6 Jul 2020, 7:40 am
തൃശൂര്‍: 50 രൂപയ്ക്ക് വേണ്ടി തൃശൂര്‍ നഗരത്തില്‍ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. മനക്കൊടി മാമ്പുള്ളി വീട്ടില്‍ രാജേഷ് (50) ആണ് കഴിഞ്ഞദിവസം തൃശൂര്‍ പടിഞ്ഞാറേകോട്ടയിലെ പണിതീരാത്ത കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ടത്. കോര്‍പ്പറേഷന പണിതീരാത്ത കെട്ടിടത്തിലാണ് ശനിയാഴ്ച്ച രാജേഷിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Also Read: തലസ്ഥാനത്ത് ഇനി ട്രിപ്പിൾ ലോക്ക് ഡൗൺ! അറിയേണ്ട കാര്യങ്ങൾ
സംഭവവമായി ബന്ധപ്പെട്ട് കുരിയച്ചിറ മരത്തറയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഗുരുവായൂര്‍ ഉണ്ണി (47), ഒരുമനയൂര്‍ കാരേക്കാട് മുത്തമ്മാവ് വലിയകത്ത് തോട്ടുങ്ങല്‍ വീട്ടില്‍ ഫൈസല്‍ (36) വെങ്ങിണിശ്ശേരി കാര്യാടന്‍ വീട്ടില്‍ ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. അതിനു രണ്ടുദിവസം മുന്‍പ് രാജേഷും പ്രതികളും തമ്മില്‍ അമ്പത് രൂപയ്ക്കായി പടിഞ്ഞാറേകോട്ടയിലെ ഷാപ്പില്‍വച്ച് തര്‍ക്കം നടന്നു. ഉണ്ണികൃഷ്ണന്‍റെ പോക്കറ്റില്‍നിന്നു രാജേഷ് മദ്യപിക്കുന്നതിനായി 50 രൂപ എടുക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. മേലില്‍ പടിഞ്ഞാറേകോട്ടയില്‍ വരരുതെന്ന് പറഞ്ഞ് രാജേഷ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ ഫൈസലിനേയും ഷിജുവിനേയും കൂട്ടി പടിഞ്ഞാറേകോട്ടയില്‍ എത്തുകയായിരുന്നു. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്‍റെ കോണിപ്പടിയില്‍ ഇരിക്കുകയായിരുന്ന രാജേഷിനെ കാലില്‍ പിടിച്ച് വലിച്ച് ഗോവണിയില്‍ തട്ടിയിട്ട് അടിച്ചും വയറ്റില്‍ ചവിട്ടിയും അവിടെനിന്നു പോയി.
Also Read: തൃശൂരില്‍ 12 പേര്‍ക്ക് കൊവിഡ്; 12 പേര്‍ നെഗറ്റീവ്, സമ്പര്‍ക്ക കേസുകളില്ല
ദേഷ്യം തീരാതെ വീണ്ടും തിരിച്ചെത്തി കത്രിക കൊണ്ട് കുത്തുകയും ചവിട്ടിയും അടിച്ചും ബോധരഹിതനാക്കി സംഭവസ്ഥലത്തുനിന്നു പോവുകയായിരുന്നു. തുടര്‍ന്നാണ് രാജേഷ് മരിക്കുന്നത്. വെസ്റ്റ് പോലീസ് ടീമുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കിടന്നുറങ്ങുന്നവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജിനടുത്ത് ഒഴിഞ്ഞുകിടന്ന കെട്ടിടത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികള്‍. എസിപി വികെ രാജു, വെസ്റ്റ് സിഐ. സലീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Also Read: തലസ്ഥാനത്ത് ഇനി ട്രിപ്പിൾ ലോക്ക് ഡൗൺ! അറിയേണ്ട കാര്യങ്ങൾ
സംഭവവമായി ബന്ധപ്പെട്ട് കുരിയച്ചിറ മരത്തറയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഗുരുവായൂര്‍ ഉണ്ണി (47), ഒരുമനയൂര്‍ കാരേക്കാട് മുത്തമ്മാവ് വലിയകത്ത് തോട്ടുങ്ങല്‍ വീട്ടില്‍ ഫൈസല്‍ (36) വെങ്ങിണിശ്ശേരി കാര്യാടന്‍ വീട്ടില്‍ ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. അതിനു രണ്ടുദിവസം മുന്‍പ് രാജേഷും പ്രതികളും തമ്മില്‍ അമ്പത് രൂപയ്ക്കായി പടിഞ്ഞാറേകോട്ടയിലെ ഷാപ്പില്‍വച്ച് തര്‍ക്കം നടന്നു. ഉണ്ണികൃഷ്ണന്‍റെ പോക്കറ്റില്‍നിന്നു രാജേഷ് മദ്യപിക്കുന്നതിനായി 50 രൂപ എടുക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. മേലില്‍ പടിഞ്ഞാറേകോട്ടയില്‍ വരരുതെന്ന് പറഞ്ഞ് രാജേഷ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ ഫൈസലിനേയും ഷിജുവിനേയും കൂട്ടി പടിഞ്ഞാറേകോട്ടയില്‍ എത്തുകയായിരുന്നു. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്‍റെ കോണിപ്പടിയില്‍ ഇരിക്കുകയായിരുന്ന രാജേഷിനെ കാലില്‍ പിടിച്ച് വലിച്ച് ഗോവണിയില്‍ തട്ടിയിട്ട് അടിച്ചും വയറ്റില്‍ ചവിട്ടിയും അവിടെനിന്നു പോയി.
Also Read: തൃശൂരില്‍ 12 പേര്‍ക്ക് കൊവിഡ്; 12 പേര്‍ നെഗറ്റീവ്, സമ്പര്‍ക്ക കേസുകളില്ല
ദേഷ്യം തീരാതെ വീണ്ടും തിരിച്ചെത്തി കത്രിക കൊണ്ട് കുത്തുകയും ചവിട്ടിയും അടിച്ചും ബോധരഹിതനാക്കി സംഭവസ്ഥലത്തുനിന്നു പോവുകയായിരുന്നു. തുടര്‍ന്നാണ് രാജേഷ് മരിക്കുന്നത്. വെസ്റ്റ് പോലീസ് ടീമുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കിടന്നുറങ്ങുന്നവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജിനടുത്ത് ഒഴിഞ്ഞുകിടന്ന കെട്ടിടത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികള്‍. എസിപി വികെ രാജു, വെസ്റ്റ് സിഐ. സലീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.