ആപ്പ്ജില്ല

മദ്യം കഴിക്കുന്നതിനെ ചൊല്ലി ഹോട്ടലിൽ യുവാക്കളുടെ ആക്രമണം; തൃശൂരില്‍ ഹോട്ടൽ ഉടമക്കും മകനും പരിക്ക്

ഹോട്ടലിൽ ഇരുന്നു മദ്യം കഴിക്കരുതെന്നു പറഞ്ഞ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു.ഹോട്ടലുടമക്കും മകനും പരിക്കേറ്റു.ആക്രമണം നടത്തിയത് പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മകൻ്റെ നേതൃത്വത്തിലാണന്ന് സൂചന.

| Edited by Samayam Desk | Lipi 15 Aug 2020, 12:36 am
തൃശൂർ: ഹോട്ടലിൽ ഇരുന്നു മദ്യം കഴിക്കരുതെന്നു പറഞ്ഞ ഹോട്ടലുടമയെയും മകനെയും അഞ്ചംഗ സംഘം ആക്രമിച്ചു.ഹോട്ടലുടമക്കും മകനും പരിക്കേറ്റു. ആക്രമണം നടത്തിയത് പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മകൻ്റെ നേതൃത്വത്തിലാണന്ന് സൂചന. പരുക്കേറ്റ പെരുമ്പിലാവ് അൽസാക്കി ഹോട്ടലുടമ തയ്യിൽ ഖാലിദ് (60) മകൻ റാഷിദ് (35) എന്നിവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam Thrissur  Map


Also Read: പോണ്‍ സൈറ്റിന് അടിമ... കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, സഹോദരിയെ കൊന്നതില്‍ മനസ്താപമില്ലാതെ ആല്‍ബിന്‍!

കൈക്ക് പരിക്കേറ്റ റാഷിദിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്നലെ രാത്രി 8.30ന് പെരുമ്പിലാവിലെ അൽസാക്കി ഹോട്ടലിൽ കയറിയ യുവാക്കളാണ് അക്രമം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ഹോട്ടലിന്‍റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. വിജനമായ ഈ ഭാഗത്ത്
ഇരുന്നാണു യുവാക്കൾ മദ്യപിച്ചിരുന്നത്. ഹോട്ടലിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ ഹോട്ടലുടമ തയ്യിൽ ഖാലിദിനെ യുവാക്കൾ ആദ്യം പിടിച്ചു തള്ളിയതായി മകൻ റാഷിദ് പറഞ്ഞു.

Also Read: വയനാട്ടിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വലയിലായത് നിരവധി കേസുകളിലെ പ്രതികൾ

തടയാൻ ചെന്ന റാഷിദിനെ തള്ളുകയും മർദിക്കുകയും ചെയ്തു. കൂറ്റനാട് ഭാഗത്തു നിന്നെത്തിയ
യുവാക്കളാണ് അക്രമം നടത്തിയതെന്നു സൂചനയുണ്ട്. അക്രമം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് പെരുമ്പിലാവ് ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ പ്രസിഡണ്ട് പ്രേംരാജ് ചൂണ്ടാലത്തും സെക്രട്ടറി അഷറഫും ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്