ആപ്പ്ജില്ല

വയനാട്ടില്‍ 12203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി, അതിര്‍ത്തികളില്‍ കര്‍ശന പരിശോധന, ജില്ലയില്‍ കുരങ്ങുപനി മൂലം ഒരാള്‍ മരിച്ചു

കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാന്‍ പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും.

Samayam Malayalam 23 Apr 2020, 8:30 pm
കല്‍പ്പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 12203 ആയി. 648 പേര്‍ കൂടി വ്യാഴാഴ്ച നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ വ്യാഴാഴ്ച ജില്ലയില്‍ 35 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1579 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7 പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 284 സാമ്പിളുകളില്‍ നിന്നും 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്.
Samayam Malayalam wayanad map


Also Read: കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൊവിഡ് സേഫ്റ്റി ആപ്പ്; റേഷന്‍ കടകളിലേക്കും പോകരുത്, ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുന്നു

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2109 വാഹനങ്ങളിലായി എത്തിയ 3175 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.അതേസമയം, കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാന്‍ പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും.

ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തര്‍ സംസ്ഥാന അതിര്‍ത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളില്‍ പോകുന്നവര്‍ കരുതണം. മറ്റു ജില്ലകളില്‍ നിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ തലത്തിലുള്ള കര്‍ശനമായ പരിശോധനയുണ്ടാവും. എക്സൈസ് വാഹനത്തില്‍ സ്ത്രിയെ കര്‍ണാടകയിലേക്ക് അതിര്‍ത്തി കടത്തി വിട്ട സംഭവത്തില്‍ വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിനു എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്യോഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ പറഞ്ഞു.

Also Read:

അതേസമയം, ജില്ലയില്‍ ഒരാളുടെ മരണം കൂടി കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഈ മാസം 13ന് മരിച്ച കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ മറി (60) ക്കാണ് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. നാരങ്ങാകുന്ന് കോളനിയിലെ മീനാക്ഷി ദിവസങ്ങള്‍ക്ക് മുമ്പ് കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്