കൽപ്പറ്റ: വയനാട്ടിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളിലായി നാല് മരണം. വൈത്തിരിയിലും കൊളഗപ്പാറയിലുമായി നടന്ന അപകടത്തിലാണ് നാല് പേർ മരിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ചാണ് സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് രണ്ടു വിദ്യാര്‍ഥികള്‍ മരിക്കാനിടയായ അപകടമുണ്ടായത്.
ദേശീയപാതയിൽ ബത്തേരി കൊളഗപ്പാറ കവലയ്ക്ക് സമീപമാണ് ഇന്ന് നിയന്ത്രണം വിട്ട ഗുഡ്സ് (എയ്സ് ) വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചത്. മീനങ്ങാടി തോട്ടത്തിൽ അബൂബക്കറിൻറെയും നബീസയുടെയും മകൻ ഷമീർ (30), സഹയാത്രികൻ മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെത് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് നിലവിലുള്ളത്.