മേപ്പാടി (വയനാട്): മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ തീരുമാനമായി. മേപ്പാടിയിലെ റിസോര്‍ട്ടില്‍ വെച്ച് യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്ത് അടിയന്തരമായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. റിസോര്‍ട്ടുകളെല്ലാം അടച്ചുപൂട്ടിയതിന് ശേഷം ലൈസന്‍സ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷം മാത്രമെ ഇനി റിസോര്‍ട്ടുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കുകയുള്ളുവെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മേപ്പാടിയിലെ റിസോര്‍ട്ടിന്റെ ടെന്റില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഷഹാന (26) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാകലക്ടര്‍ അദീല അബ്ദുള്ള റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തഹസില്‍ദാര്‍ ഹാരിസ്, ഡി എഫ് ഐ രഞ്ജിത്കുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജില്ലാകലക്ടറടക്കം നേരില്‍ കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ വീണ്ടും അപകടമുണ്ടാകാതിരിക്കാന്‍ ജില്ലയില്‍ ലൈന്‍സില്ലാതെയും, മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ കുറിച്ചും ഹോംസ്റ്റേകളെ കുറിച്ചും അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തായിരുന്നു റിസോര്‍ട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും കലക്ടര്‍ക്ക് പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതമല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്ട്ടുകളുണ്ടോയെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
തദ്ദേശ സ്ഥാപനത്തിന്റെയും, തഹസില്‍ദാരുടെയും, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെയും സഹായത്തോടെ സുരക്ഷിതമല്ലാത്ത റിസോര്‍ട്ടുകള്‍ കണ്ടെത്തി നടപടിസ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചെയെന്നോണമാണ് ഇപ്പോള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപടിയിലേക്ക് കടന്നിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകള്‍ക്കും മതിയായ രേഖകളില്ലെന്ന് ചില സംഘടനകളും ആരോപണമുന്നയിച്ചിരുന്നു. പരിശോധനക്ക് ശേഷം മാത്രമെ എത്ര റിസോര്‍ട്ടുകള്‍ തുറന്നുപ്രവര്ത്തിപ്പിക്കാനാവുമെന്ന കാര്യത്തില്‍ വ്യക്തത വരൂ.
കഴിഞ്ഞ ദിവസമാണ് മേപ്പാടിയിലെ റിസോര്‍ട്ടിന്റെ ടെന്റില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഷഹാന (26) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാകലക്ടര്‍ അദീല അബ്ദുള്ള റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തഹസില്‍ദാര്‍ ഹാരിസ്, ഡി എഫ് ഐ രഞ്ജിത്കുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജില്ലാകലക്ടറടക്കം നേരില്‍ കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ വീണ്ടും അപകടമുണ്ടാകാതിരിക്കാന്‍ ജില്ലയില്‍ ലൈന്‍സില്ലാതെയും, മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ കുറിച്ചും ഹോംസ്റ്റേകളെ കുറിച്ചും അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തായിരുന്നു റിസോര്‍ട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും കലക്ടര്‍ക്ക് പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതമല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്ട്ടുകളുണ്ടോയെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
തദ്ദേശ സ്ഥാപനത്തിന്റെയും, തഹസില്‍ദാരുടെയും, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെയും സഹായത്തോടെ സുരക്ഷിതമല്ലാത്ത റിസോര്‍ട്ടുകള്‍ കണ്ടെത്തി നടപടിസ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചെയെന്നോണമാണ് ഇപ്പോള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപടിയിലേക്ക് കടന്നിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകള്‍ക്കും മതിയായ രേഖകളില്ലെന്ന് ചില സംഘടനകളും ആരോപണമുന്നയിച്ചിരുന്നു. പരിശോധനക്ക് ശേഷം മാത്രമെ എത്ര റിസോര്‍ട്ടുകള്‍ തുറന്നുപ്രവര്ത്തിപ്പിക്കാനാവുമെന്ന കാര്യത്തില്‍ വ്യക്തത വരൂ.