സുല്‍ത്താന്‍ബത്തേരി: യുവാക്കളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണം സഹിതം പിടികൂടി വിട്ടയച്ചെന്ന സംഭവത്തില്‍ വയനാട്ടിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണം. മാരക മയക്കുമരുന്നായ എം.ഡി.എം.എ. വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ബുധനാഴ്ച രാവിലെ ഏഴുമണിയോടെ നടത്തിയ പരിശോധനയില്‍ മൈസൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കാറില്‍ പോകുകയായിരുന്ന രണ്ട് യുവാക്കളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പറയുന്നു. എന്നാല്‍, എട്ടായിരം രൂപ കൈക്കൂലിയായി വാങ്ങി യുവാക്കളെ വിട്ടയക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. Also Read: കോട്ടയത്ത് ഓട്ടത്തിനിടെ കണ്ടെയ്നർ ലോറിയ്ക്കുള്ളിൽ തീ പിടിച്ചു; തീ ലോറിയ്ക്കുള്ളിലെ ബൈക്കിന്; രക്ഷാപ്രവർത്തനത്തിനിടെ വീണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്ക്
തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റില്‍ ഇവര്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എക്സൈസ് ചെക്പോസ്റ്റിലെ പരിശോധന സംബന്ധിച്ച് യുവാക്കളോട് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പണം വാങ്ങിയ കാര്യം ഇവര്‍ പോലീസിനോട് പറയുകയായിരുന്നു. ഒരു പ്രിവന്റീവ് ഓഫീസറും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നതെന്നാണ് യുവാക്കളുടെ മൊഴി. പണം വാങ്ങിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം ഉദ്യോഗസ്ഥര്‍ യുവാക്കള്‍ക്ക് തിരിച്ചു നല്കുയായിരുന്നുവെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പോലീസ് യുവാക്കളെ ബത്തേരി സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. പിന്നീട്, യുവാക്കള്‍ കൈമാറിയ വിവരം എക്സൈസിന്റെ ഉന്നതാധികാരികളെ അറിയിക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വയനാട് ഡെപ്യൂട്ടി കമ്മിഷണര്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം, പോലീസ് കേസെടുത്ത് വിട്ടയച്ച യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ കൈക്കൂലി നല്‍കിയെന്ന മൊഴിയില്‍ യുവാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയെന്നാണ് വിവരം. മുമ്പും അതിര്‍ത്തിയില്‍ എക്സൈസ് ചെക്പോസ്റ്റിനെതിരെ കൈക്കൂലി ആരോപണം ഉണ്ടായിട്ടുണ്ട്. രേഖകളില്ലാത്ത സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണം.
Also Read: വേനലവധിക്ക് കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കരുത്; ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
Read Latest Local News and Malayalam News
തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റില്‍ ഇവര്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എക്സൈസ് ചെക്പോസ്റ്റിലെ പരിശോധന സംബന്ധിച്ച് യുവാക്കളോട് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പണം വാങ്ങിയ കാര്യം ഇവര്‍ പോലീസിനോട് പറയുകയായിരുന്നു. ഒരു പ്രിവന്റീവ് ഓഫീസറും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നതെന്നാണ് യുവാക്കളുടെ മൊഴി. പണം വാങ്ങിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം ഉദ്യോഗസ്ഥര്‍ യുവാക്കള്‍ക്ക് തിരിച്ചു നല്കുയായിരുന്നുവെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പോലീസ് യുവാക്കളെ ബത്തേരി സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. പിന്നീട്, യുവാക്കള്‍ കൈമാറിയ വിവരം എക്സൈസിന്റെ ഉന്നതാധികാരികളെ അറിയിക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വയനാട് ഡെപ്യൂട്ടി കമ്മിഷണര്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം, പോലീസ് കേസെടുത്ത് വിട്ടയച്ച യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ കൈക്കൂലി നല്‍കിയെന്ന മൊഴിയില്‍ യുവാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയെന്നാണ് വിവരം. മുമ്പും അതിര്‍ത്തിയില്‍ എക്സൈസ് ചെക്പോസ്റ്റിനെതിരെ കൈക്കൂലി ആരോപണം ഉണ്ടായിട്ടുണ്ട്. രേഖകളില്ലാത്ത സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണം.
Also Read: വേനലവധിക്ക് കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കരുത്; ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
Read Latest Local News and Malayalam News