ആപ്പ്ജില്ല

വയനാടില്‍ അയ്യായിരത്തിലധികം പേര്‍ നിരീക്ഷണത്തില്‍; ശനിയാഴ്ച മാത്രം 1189 പേര്‍, നിയന്ത്രണം കടുപ്പിച്ചു!!

നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുളള പച്ചക്കറികള്‍ ഉറപ്പാക്കാന്‍ സാധിക്കണം. വീടുകളില്‍ സുരക്ഷിതമായി കഴിയുന്നതോടൊപ്പം ക്രിയാത്മകമായ കാര്യങ്ങള്‍ക്കായി സമയം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്ന് മന്ത്രി.

Samayam Malayalam 28 Mar 2020, 6:10 pm
കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ തുടരുന്നതിനിടയിലും വയനാട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ശനിയാഴ്ച്ച മാത്രം 1189 പേരാണ് നിരീക്ഷണത്തിലായത്. ഇതോടെ ജില്ലയില്‍ നിരിക്ഷണത്തിലുള്ളവരുടെ എണ്ണം അയ്യായിരം കടന്നു. നിലവില്‍ 5470 ആളുകളാണ് ജില്ലയില്‍ നിരീക്ഷണത്തിലായി. അഞ്ച് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ബാക്കിയുളളവര്‍ വീടുകളിലാണ്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ എണ്ണം 67 ആണ്.
Samayam Malayalam Coronavirus 1


Also Read: ആദ്യ കൊവിഡ് മരണവും, ലോക് ഡൗണും; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?

ഒരെണ്ണം പോസിറ്റീവും 43 ഫലങ്ങള്‍ നെഗറ്റീവ് ആണ്. 23 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. അതേസമയം ഇന്നലെ വയനാട് കലക്‌ട്രേറ്റില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒരു വിട്ട് വീഴ്ച്ചയും വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

Also Read: കൊവിഡ് -19: 10 മിറ്റില്‍ രോഗമുണ്ടോയെന്നറിയാം; പുതിയ ടെസ്റ്റ് കിറ്റ് വരുന്നു; വില ഒരു ഡോളര്‍

ഒരു പ്രയാസവും സഹിക്കാതെ നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കില്ല. സ്വയം നിയന്ത്രണമാണ് വേണ്ടത്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിന് കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി തുടങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് ആവശ്യമായ വിത്തുകളും വളങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഹ്രസ്വ വിളകള്‍ക്ക് ഊന്നല്‍ നല്‍കണം.

Also Read: കൊവിഡ്-19: കണ്ണൂർ ജില്ലയില്‍ 10406 പേര്‍ നിരീക്ഷണത്തില്‍, 27 പേര്‍ക്ക് വൈറസ് ബാധ!!

നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുളള പച്ചക്കറികള്‍ ഉറപ്പാക്കാന്‍ സാധിക്കണം. വീടുകളില്‍ സുരക്ഷിതമായി കഴിയുന്നതോടൊപ്പം ക്രിയാത്മകമായ കാര്യങ്ങള്‍ക്കായി സമയം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. സ്വകാര്യ കൃഷിയിടങ്ങളില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷിയിറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്