ആപ്പ്ജില്ല

ഉമ്മന്‍ ചാണ്ടി ഇടപെട്ടു; മൈസൂരില്‍ ചികിത്സക്കായി പോയ ഭിന്നശേഷിക്കാരായ കുട്ടികളും കുടുംബാംഗങ്ങളും നാട്ടിലെത്തി

ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 50 ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയത്.

Samayam Malayalam 4 May 2020, 7:54 pm
സുല്‍ത്താന്‍ ബത്തേരി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 50 ദിവസത്തിന് ശേഷം അവര്‍ നാട്ടിലെത്തി. മൈസൂരിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗില്‍ ചികിത്സയ്ക്ക് പോയി ലോക്ക് ഡൗണിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയത്.
Samayam Malayalam Wayanad


Also Read: കോഴിക്കോട്ടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ; പുതിയ ഉത്തരവുമായി ജില്ലാ കളക്ടർ

ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് രണ്ട് ബസുകളിലും രണ്ട് കാറുകളിലുമായാണ് 36 കുടുംബങ്ങളിലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള 106 അംഗ സംഘം മുത്തങ്ങ ചെക്ക്പോസ്റ്റിലെത്തിയത്. മലപ്പുറം 33, കണ്ണൂര്‍ 25, കോഴിക്കോട് 18, കാസര്‍ക്കോട് 11, തൃശൂര്‍ 9, എറണാകുളം 4, വയനാട് 4, പാലക്കാട് 2 എന്നിങ്ങനെയാണ് തിരികെയെത്തിയവരുടെ അംഗസംഖ്യ. ഇവരെ അവരവരുടെ വീടുകളില്‍ വെച്ച് ആരോഗ്യ പരിശോധന നടത്തും. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ വാഹനങ്ങളില്‍ അതിര്‍ത്തിയില്‍ എത്തിയത്.

Also Read: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തിക്കും തിരക്കും, നിയന്ത്രണവുമായി പോലീസ്, പ്രവേശനം ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം

മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി ആകെ 127 പേരാണ് ഇന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. 21 പേര്‍ എമര്‍ജന്‍സി പാസ് ഉപയോഗിച്ച് എത്തിയവരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചികിത്സക്ക് പോയവരാണ് പിന്നീട് നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിയത്. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസാണ് മൈസൂരില്‍ നിന്നും മുത്തങ്ങ വരെയുള്ള വാഹനസൗകര്യം ഏര്‍പ്പാടാക്കി നല്‍കിയത്. മുത്തങ്ങയില്‍ എത്തിയവര്‍ക്ക് അവരവരുടെ ജില്ലകളിലേക്ക് പോകാനുള്ള വാഹനസൗകര്യവും ഏര്‍പ്പെടുത്തി.

Also Read: കൊയിലാണ്ടിയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ലാത്തിച്ചാർജ്

അതിര്‍ത്തിയില്‍ എത്തിചേര്‍ന്ന മുഴുവന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ ഭക്ഷണം, വെള്ളം, പോകുന്ന വഴിയില്‍ കുട്ടികള്‍ക്ക് കഴിക്കാനുള്ള ലഘു ഭക്ഷണം എന്നിവ യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏര്‍പ്പാടാക്കി നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്