കല്‍പ്പറ്റ: നിരവധി ദിവസത്തെ ആശ്വാസം ആശങ്കയിലേക്ക് വഴിമാറുകയാണ് വയനാട്ടില്‍. ജില്ലയിലെ ആദിവാസി കോളനികളില്‍ അടക്കം കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. സാഹചര്യം ആശങ്കാജനകമാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു.
Also Read: ആരെയും അമ്പരപ്പിക്കും രാമേട്ടന്‍റെ തിരഞ്ഞെടുപ്പ് ഓര്‍മ്മകള്‍... ഇന്ദിരാഗാന്ധിയില്‍ നിന്നുവരെ സമ്മാനം വാങ്ങി, ഷര്‍ട്ടിടാതെ സ്ഥാനാര്‍ത്ഥിയായി വിജയം!!
കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായും മറ്റും കോളനികളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ആദിവാസി കോളനികളിലെ 500 ഓളം പേരാണ് ജില്ലയില്‍ ഇതിനകം പോസിറ്റീവായിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
Also Read: മുതുകില്‍ മുറിവുമായി കാട്ടാന; തന്ത്രത്തില്‍ ചികിത്സിച്ച് വനപാലകര്‍
എല്ലാ കോളനികളിലും ജില്ലാ ദുരന്ത നിവാരണ വിഭാഗം, ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആശാ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മറ്റു വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കണം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാന്‍ പാടുള്ളതല്ല. എഡിഎം കെ അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എന്‍ ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: ആരെയും അമ്പരപ്പിക്കും രാമേട്ടന്‍റെ തിരഞ്ഞെടുപ്പ് ഓര്‍മ്മകള്‍... ഇന്ദിരാഗാന്ധിയില്‍ നിന്നുവരെ സമ്മാനം വാങ്ങി, ഷര്‍ട്ടിടാതെ സ്ഥാനാര്‍ത്ഥിയായി വിജയം!!
കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായും മറ്റും കോളനികളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ആദിവാസി കോളനികളിലെ 500 ഓളം പേരാണ് ജില്ലയില്‍ ഇതിനകം പോസിറ്റീവായിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളായ പട്ടികവര്‍ഗ കോളനികളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
Also Read: മുതുകില്‍ മുറിവുമായി കാട്ടാന; തന്ത്രത്തില്‍ ചികിത്സിച്ച് വനപാലകര്‍
എല്ലാ കോളനികളിലും ജില്ലാ ദുരന്ത നിവാരണ വിഭാഗം, ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആശാ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മറ്റു വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കണം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാന്‍ പാടുള്ളതല്ല. എഡിഎം കെ അജീഷ്, ദുരന്തനിവാരണ വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എന്‍ ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ