മാനന്തവാടി: വയനാട്ടില്‍ വ്യാജമദ്യ വേട്ട തുടരുന്നു. മാനന്തവാടി താലൂക്കില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കൂടി പിടിച്ചെടുത്തു. ഇതോടെ മദ്യശാലകള്‍ പൂട്ടിയതിന് ശേഷം ജില്ലയില്‍ നിന്നും പിടിച്ചെടുത്ത വാഷിൻ്റെ അളവ് ആയിരത്തി മുന്നൂറോളം ലിറ്ററായി.
മാനന്തവാടി പിലാക്കാവ് അടിവാരം ഭാഗത്ത് നടത്തിയ റെയ്ഡില്‍ പിലാക്കാവ് അടിവാരം വടക്കേ തടത്തില്‍ ഉലഹന്നാന് മകന് ബിജു (48) എന്നയാളെ ചാരായം വാറ്റാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്തു. ഇയാളൊടൊപ്പമുണ്ടായിരുന്ന മന്നത്തുപുര വീട്ടില്‍ നാരായണന് എന്ന കുംഭനാരായണന് ഓടിരക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Also Read: തൃശൂരിൽ അതിഥി തൊഴിലാളികളുടെ 'ക്ഷമ' നശിച്ചു; ബ്ലോക്ക് മെമ്പറുടെ മെമ്പറുടെ വീട്ടില്‍ തടിച്ചു കൂടി, നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവർ പിടിയിൽ
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ശശി കെ, ഹരിദാസ് സ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, സി സുരേഷ്, എക്സൈസ് ഡ്രൈവര്‍ രമേശ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പിലാക്കാവ്, പഞ്ചാര കൊല്ലി എന്നീ ഭാഗങ്ങളില്‍ ചാരായ വാറ്റ് സജീവമായി എന്ന പരാതിയെ തുടര്‍ന്നാണ് രണ്ട് ദിവസമായി കര്‍ശന പരിശോധന നടത്തിയത്.
Also Read: എബിവിപി വനിതാ നേതാവിനെ ട്രോളി പോസ്റ്റ്; രശ്മി ആർ.നായർക്കെതിരെ പരാതി
കഴിഞ്ഞ ദിവസം പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റത്ത് നിന്നും രണ്ട് ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെത്തിമറ്റം പഴുപ്ലാക്കല്‍ വീട്ടില്‍ ബിബിന്‍ ബാബു (27) വിനെ അറസ്റ്റ് ചെയ്തിരുന്നു. വിഷുദിനത്തില്‍ 331 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ബത്തേരിയില്‍ നിന്നും പിടികൂടിയിരുന്നു. ബത്തേരി ബീനാച്ചി ചൂരല്‍മല ഭാഗത്ത് ചാരായം വാറ്റുന്നതിനായി വെച്ച 120 ലിറ്റര്‍ വാഷ്, തേലംമ്പറ്റ, അത്തിനിലം ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന 111 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഡ്രോണ്‍ ഉപയോഗിച്ചടക്കം ജില്ലയില്‍ കര്‍ശന പരിശോധനയാണ് എക്സൈസ് വകുപ്പ് ജില്ലയില്‍ നടത്തിവരുന്നത്.
Also Read: 21 ദിവസം ബസ് സ്റ്റോപ്പില്‍ ജീവിതം...തുണയില്ലാതെ വികലാംഗൻ; ഒടുവിൽ രക്ഷകനായി തൃശൂരിലെ കോൺഗ്രസ് നേതാവ്