ആപ്പ്ജില്ല

ദുരിത കാലത്ത് ഇങ്ങനെയും ചില മുഖങ്ങള്‍, വയനാട്ടില്‍ ദുരിതാശ്വാസനിധിയിലേക്ക് കര്‍ഷകന്‍ നല്‍കിയത് 10 ടണ്‍ കപ്പ

സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ കപ്പ എടുത്ത ശേഷം ഹോര്‍ട്ടികോര്‍പ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്കായി ബാക്കി ഉപയോഗിക്കും. ഹോട്ടികോര്‍പ്പ് കപ്പ കിലോയ്ക്ക് 18 രൂപ നിരക്ക് കണക്കാക്കി ആകെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

Samayam Malayalam 9 Apr 2020, 8:36 pm
പുല്‍പ്പള്ളി: വയനാട്ടില്‍ നിന്നും ഒരു വേറിട്ട കാഴ്ച. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണത്തിന് പകരം കര്‍ഷകന്‍ നല്‍കിയത് 10 ടണ്‍ കപ്പ. പുല്‍പ്പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണിയെന്ന കര്‍ഷകനാണ് 10 ടണ്‍ കപ്പ സംഭാവനയായി നല്‍കി പുതിയൊരു മാതൃക തീര്‍ത്തത്. ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ റോയിയുടെ കൃഷിയിടത്തില്‍ നേരിട്ടെത്തി കപ്പ ഏറ്റുവാങ്ങി.
Samayam Malayalam Wayanad Farmers


Also Read: എനിക്ക് സാറ്മാരോടൊപ്പം സെൽഫി എടുക്കണം...പോലീസുകാർക്ക് ബിഗ്‌സല്യൂട്ടുമായി വിനോദ്‌കോവൂർ

സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ കപ്പ എടുത്ത ശേഷം ഹോര്‍ട്ടികോര്‍പ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്കായി ബാക്കി ഉപയോഗിക്കും. ഹോട്ടികോര്‍പ്പ് കപ്പ കിലോയ്ക്ക് 18 രൂപ നിരക്ക് കണക്കാക്കി ആകെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. നിലവില്‍ കര്‍ഷകനെ സംബന്ധിച്ച് പ്രതിസന്ധിയേറെയാണെങ്കിലും ഈ സമയത്ത് മറ്റുള്ളവരെ സഹായിക്കുകയാണ് വേണ്ടതെന്നും, ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാനില്ലാത്തത് കൊണ്ടാണ് കപ്പ നല്‍കിയതെന്നും റോയി പറയുന്നു.

Also Read: പാലക്കാട്ട് 17,510 പേര്‍ നിരീക്ഷണത്തില്‍; 692 സാമ്പിളുകളിൽ 548 എണ്ണം നെഗറ്റീവ്

കാര്‍ഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകള്‍ക്കും നൂതന ആശയങ്ങളിലൂടെയും ശ്രദ്ധേയനായ റോയി ഇതിനോടകം നിരവധി കാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകവിളകൃഷിക്കൊപ്പം ഇടവിളകൃഷിരീതിയും അവലംബിച്ച് വിജയം നേടിയ കര്‍ഷകന്‍ കൂടിയാണ് റോയി. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ നിന്നും അറബിക്ക ഇനത്തില്‍പ്പെട്ട അപൂര്‍വയിനം കാപ്പി റോയ് കണ്ടെത്തിയിരുന്നു. പിന്നീടിയിനം റോയ്‌സ് കാപ്പി എന്ന പേരില്‍ പ്രസിദ്ധമായിരുന്നു.

റബ്ബര്‍ത്തോട്ടത്തിനിടയില്‍ റോയ്സ് കാപ്പി നട്ട് വിജയം കൊയ്തപ്പോള്‍ റോയിയെ കാണാനായി ആലത്തൂരിലെ വീട്ടില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറടക്കം നിരവധി പേരെത്തിയിരുന്നു. ഇത്തവണയും കപ്പ സംഭാവന ചെയ്യാനുള്ള ആശയം കൃഷിമന്ത്രിയോട് തന്നെയാണ് റോയി ആദ്യം അവതരിപ്പിച്ചത്. കൃഷിമന്ത്രിയുടെ പ്രോത്സാഹനത്തില്‍ തുടര്‍ന്നാണ് ഹോര്‍ട്ടികോര്‍പ്പ് ഇടപെട്ട് കപ്പ് കൊണ്ടുപോയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൃഷിയിടത്തില്‍ നിന്നും കപ്പ കയറ്റി കൊണ്ട് പോയത്. ഇതിന് മുമ്പ് പലര്‍ക്കായി കാര്‍ഷികവിളകളും തൈകളും സൗജന്യമായി നല്‍കിയും റോയി ശ്രദ്ധനേടിയിരുന്നു. സെലക്ഷന്‍ കാപ്പി എന്ന പേരില്‍ പുറത്തിറക്കിയ കാപ്പിക്കും വലിയ ജനപ്രീതി ലഭിച്ചിരുന്നു. അന്ന ടി മലയിലാണ് റോയിയുടെ ഭാര്യ. റീറ്റ, റൊസാന്‍, ക്ലാരമരിയ എന്നിവര്‍ മക്കളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്