ആപ്പ്ജില്ല

അമ്മയെ അച്ഛൻ കൊലപ്പെടുത്തി! അനാഥരായ ആ 4 പെൺമക്കളെ ഇനി സര്‍ക്കാര്‍ സംരക്ഷിക്കും

മഞ്ഞളം കോളനിയില സിനി (28) യെയാണ് ഭർത്താവ് വിജയ് (30) കൊലപ്പെടുത്തിയത്. മൊബൈല്‍ ഫോണിൻ്റെ പേരില്‍ തര്‍ക്കമുണ്ടായതാണ് മരണത്തിനു കാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം.

Lipi 28 Oct 2020, 1:09 am
കല്‍പ്പറ്റ: മേപ്പാടി വടുവഞ്ചാല്‍ വട്ടത്തുവയല്‍ മഞ്ഞളം അറുപത് കോളനിയിലെ സിനി (27) യുടെ കൊലപാതകത്തോടെ അനാഥരായ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കഴിഞ്ഞ ശനിയാഴ്ച രാത്രി സിനിയെ ഭര്‍ത്താവ് വിജയ് (30) കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഏഴ് വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍മക്കള്‍ അനാഥരായി. ഇതറിഞ്ഞ സി കെ ശശീന്ദ്രന്‍ എംഎല്‍എയാണ് കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കാനുള്ള നടപടി എടുക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം കോളനിയിലെത്തിയ എംഎല്‍എ കുട്ടികളെ നേരില്‍ കണ്ടിരുന്നു.
Samayam Malayalam Wayanad Tribal Woman Death
കൊല്ലപ്പെട്ട സിനി


Also Read: വയനാട്ടിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം! ഭര്‍ത്താവ് അറസ്റ്റില്‍

മൊബൈല്‍ ഫോണിൻ്റെ പേരില്‍ വിജയിയും സിനിയും തര്‍ക്കമുണ്ടായതാണ് കൊലപാതകത്തിന് കാരണമായത്. വിജയിയുടെ ഫോണ്‍ സിനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വഴക്ക് തുടങ്ങിയത്. തര്‍ക്കം കൈയ്യാങ്കളിയിലെത്തിയതോടെ സിനിയെ വിജയ് പിടിച്ചു തള്ളി. തലയിടിച്ചു വീണ സിനി ബോധരഹിതയായി. സമീപവാസികളും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് പിടിയിലായത്.

Also Read: ഒരു വര്‍ഷമായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട്... മാധവന്‍ ഇതുവരെ വീടണഞ്ഞില്ല, ഭര്‍ത്താവിനായി വഴിക്കണ്ണ് നട്ട് മുത്തമ്മയും മക്കളും

വിരലടയാള വിധഗ്ധര്‍ കോളനിയിലെ വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു. അമ്മ മരിക്കുകയും അച്ഛന്‍ ജയിലില്‍ ആവുകയും ചെയ്തതോടെ കുട്ടികളുടെ സംരക്ഷണം ആശങ്കയിലായതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപ്പെട്ടത്. പ്രാദേശിക ഭരണകൂടങ്ങളുടെ കൂടി സഹായത്തോടെ വയനാട്ടില്‍ തന്നെ കുട്ടികളുടെ പഠനത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സന്നദ്ധസംഘടനകളുമായും വിഷയം ചര്‍ച്ച ചെയ്‌തേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്