കല്‍പ്പറ്റ: ലോക്ക് ഡൗണിലെ പരിശോധനയുടെ മറവില്‍ പോലീസ് അതിര് വിടുന്നതായി ആക്ഷേപം. വയനാട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കിയ ടൂറിസ്റ്റ് ഹോം മാനേജരെ പോലീസ് മര്‍ദ്ദിച്ചത് വിവാദമായി. വയനാട് ലക്സ് ഇന്‍ ടൂറിസ്റ്റ് ഹോമിലെ മാനേജര്‍ രഞ്ജിത് ദാസിനെയാണ് പോലീസ് പുല്‍പ്പള്ളി ടൗണില്‍ വെച്ച് അകാരണമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.
Also Read: വയനാട്ടില്‍ 4281 പേർ നിരീക്ഷണത്തിൽ; ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പോലീസ് സേവനം, 11 കമ്മ്യൂണിറ്റി കിച്ചണ്‍
വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ടൗണിലേക്ക് വരുമ്പോഴായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചത്. പരിക്കുകളോടെ രഞ്ജിത്തിനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഹോം അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കി മടങ്ങുമ്പോഴായിരുന്നു ആറംഗ പോലീസ് സംഘം മര്‍ദ്ദിച്ചതെന്നും ഇത് സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നും രഞ്ജിത്ത് പറഞ്ഞു.
Also Read: സെല്‍ഫ് ക്വാറന്റൈന് ആവശ്യപ്പെട്ട് അവധി അപേക്ഷിച്ചു; ഡോക്ടര്‍ക്ക് നല്‍കിയത് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല, വയനാടില്‍ പ്രതിഷേധം ശക്തം
എന്നാല്‍ ലോക്ക് ഡൗണ്‍ നിരോധനജ്ഞ നിലനില്‍ക്കെ പുറത്തിറങ്ങുന്നതിന് വ്യക്തമായ രേഖകളില്ലാതെ ടൗണിലെത്തിയ രഞ്ജിത്തിനോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പറഞ്ഞപ്പോള്‍ പോലീസിനോട് ധിക്കാരപരമായി പെരുമാറിയതിനെ തുടര്‍ന്ന് വിരട്ടിയോടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്നാണ് പോലീസ് ഭാഷ്യം.
Also Read: ലോക്ഡൗണ്‍; വയനാട്ടില്‍ 262 കേസുകള്‍, 205 പേര് അറസ്റ്റില്‍, പിടിച്ചെടുത്തത് 94 വാഹനങ്ങള്‍!!
സ്വന്തം ക്വാട്ടേഴ്സില്‍ കൂടുതല്‍ ആളുകളെത്തിയത് സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിനും മകനും ക്രൂരമര്ദനമേറ്റതായ പരാതിയാണ് മറ്റൊരു സംഭവം. കമ്പളക്കാട് എസ്ഐ രാംജിത്തിനെതിരെയാണ് കമ്പളക്കാട് വൈശ്യന്‍വീട്ടില്‍ അബുഹാജിയും മകന് ഷമീറും പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം തങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ കൂടുതല്‍ താമസക്കാരെത്തിയതുമായി ബന്ധപ്പെട്ട് അറിയുവാനും പരാതി നല്കാനുമായി കമ്പളക്കാട് സ്റ്റേഷനിലെത്തിയപ്പോള്‍ എസ് ഐ രാംജിത്ത് പരാതി കീറികളയുകയും അബു ഹാജിയുടെ മുഖത്തടിക്കുകയും, ദേഹത്ത് ബൂട്ടിട്ട് ചവിടുകയും ചെയ്തതായി പരാതിയിലുണ്ട്. പിതാവിനെ മര്‍ദിക്കരുതെന്ന് പറഞ്ഞ മകന് ഷമീറിനും മര്‍ദനമേറ്റതായി പറയുന്നു.
Also Read: വയനാട്ടില്‍ 4281 പേർ നിരീക്ഷണത്തിൽ; ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പോലീസ് സേവനം, 11 കമ്മ്യൂണിറ്റി കിച്ചണ്‍
വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ടൗണിലേക്ക് വരുമ്പോഴായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചത്. പരിക്കുകളോടെ രഞ്ജിത്തിനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഹോം അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കി മടങ്ങുമ്പോഴായിരുന്നു ആറംഗ പോലീസ് സംഘം മര്‍ദ്ദിച്ചതെന്നും ഇത് സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നും രഞ്ജിത്ത് പറഞ്ഞു.
Also Read: സെല്‍ഫ് ക്വാറന്റൈന് ആവശ്യപ്പെട്ട് അവധി അപേക്ഷിച്ചു; ഡോക്ടര്‍ക്ക് നല്‍കിയത് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല, വയനാടില്‍ പ്രതിഷേധം ശക്തം
എന്നാല്‍ ലോക്ക് ഡൗണ്‍ നിരോധനജ്ഞ നിലനില്‍ക്കെ പുറത്തിറങ്ങുന്നതിന് വ്യക്തമായ രേഖകളില്ലാതെ ടൗണിലെത്തിയ രഞ്ജിത്തിനോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പറഞ്ഞപ്പോള്‍ പോലീസിനോട് ധിക്കാരപരമായി പെരുമാറിയതിനെ തുടര്‍ന്ന് വിരട്ടിയോടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്നാണ് പോലീസ് ഭാഷ്യം.
Also Read: ലോക്ഡൗണ്‍; വയനാട്ടില്‍ 262 കേസുകള്‍, 205 പേര് അറസ്റ്റില്‍, പിടിച്ചെടുത്തത് 94 വാഹനങ്ങള്‍!!
സ്വന്തം ക്വാട്ടേഴ്സില്‍ കൂടുതല്‍ ആളുകളെത്തിയത് സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിനും മകനും ക്രൂരമര്ദനമേറ്റതായ പരാതിയാണ് മറ്റൊരു സംഭവം. കമ്പളക്കാട് എസ്ഐ രാംജിത്തിനെതിരെയാണ് കമ്പളക്കാട് വൈശ്യന്‍വീട്ടില്‍ അബുഹാജിയും മകന് ഷമീറും പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം തങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ കൂടുതല്‍ താമസക്കാരെത്തിയതുമായി ബന്ധപ്പെട്ട് അറിയുവാനും പരാതി നല്കാനുമായി കമ്പളക്കാട് സ്റ്റേഷനിലെത്തിയപ്പോള്‍ എസ് ഐ രാംജിത്ത് പരാതി കീറികളയുകയും അബു ഹാജിയുടെ മുഖത്തടിക്കുകയും, ദേഹത്ത് ബൂട്ടിട്ട് ചവിടുകയും ചെയ്തതായി പരാതിയിലുണ്ട്. പിതാവിനെ മര്‍ദിക്കരുതെന്ന് പറഞ്ഞ മകന് ഷമീറിനും മര്‍ദനമേറ്റതായി പറയുന്നു.