ആപ്പ്ജില്ല

കൊവിഡ് രോഗികള്‍ വിവാഹത്തിലും ഗൃഹപ്രവേശനത്തിലും പങ്കെടുക്കുന്നു; നടപടിക്കൊരുങ്ങി കളക്ടർ

നാൾക്കുനാൾ കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് രോഗികൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു

Lipi 25 Jan 2021, 2:52 pm
കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് പോസിറ്റീവായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ജില്ല ഭരണകൂടം. മുമ്പെങ്ങുമില്ലാത്ത വിധം പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: മസിനഗുഡിയില്‍ ചരിഞ്ഞത് നാട്ടുകാരുടെ സ്വന്തം 'എസ്ഐ', കുടുങ്ങിയത് ഭക്ഷണക്കെണിയിൽ ? ക്രൂരതക്കിരയായി റിവാള്‍ഡോയും

രോഗികള്‍ പുറത്തിറങ്ങി സാധാരണ മട്ടില്‍ ഇടപഴകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.ഇപ്പോള്‍ ചികിത്സയിലുള്ള 3240 പേരില്‍ 2800 പേരും വീടുകളില്‍ തന്നെയാണുള്ളത്. വീടുകളില്‍ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാന്‍ പാടില്ല.

വനാതിര്‍ത്തിയോട് ചേര്‍ന്ന് ടെന്റുകള്‍; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശം, റിസോര്‍ട്ടില്‍ വന്‍ സുരക്ഷാ വീഴ്ച
ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തി കൊവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍ കഴിയണം. എല്ലാവരും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചാല്‍ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. വയോജനങ്ങളിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നത് നാള്‍ക്കുനാള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാര്യങ്ങളെ ഗൗരവ പൂര്‍വ്വം സമീപിക്കണമെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്