കല്‍പ്പറ്റ: തൊഴിലവകാശങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വയനാട്ടിലെ മുഴുവന്‍ താലൂക്കുകളിലും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധസമരവുമായി സംയുക്ത ട്രേഡ് യൂണിയന്‍. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെയും എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയും തൊഴിലവാകാശ നിയമങ്ങള്‍ ഇല്ലാതാക്കുകയാണ്. സാമ്പത്തികം, വൈദ്യുതി, പെട്രോളിയം, സ്റ്റീല്‍, പ്രതിരോധം, റെയില്‍വെ ഉള്‍പ്പെടെയുള്ള മര്‍മ്മ പ്രധാന മേഖലയിലെ ഓഹരി വിറ്റഴിച്ചു കൊണ്ട് അതിതീവ്രമായ സ്വകാര്യവല്‍ക്കരണ നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
Also Read: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല, വൈറലായ വിവരം അറിഞ്ഞില്ല, ചെങ്കൊടിയേന്തിയ ആ സഖാവ് പറയുന്നു...
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കല്‍ നടപടിയിലേക്ക് തള്ളിവിടുകയാണ്. ക്ഷാമബത്ത മരവിപ്പിക്കല്‍, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വേതനം വെട്ടിക്കുറക്കല്‍ എന്നിവ നടപ്പിലാക്കി തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. കൊവിഡ് കാലത്ത് 20 ലക്ഷം കോടിയുടെ പക്കേജ് കൊണ്ട് സാധരണ തൊഴിലാളികള്‍ക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ല. കാര്‍ഷികബില്ല് അടക്കം കൊണ്ടുവന്ന് രാജ്യത്തെ കോര്‍പ്പേറേറ്റുകളെ സഹായിക്കുന്ന നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും വിവിധ കേന്ദ്രങ്ങളില്‍ നേതാക്കള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
Also Read: അരിക്കടത്തിൻ്റെ മറവില്‍ കഞ്ചാവ് കടത്ത്; ലോറിയിലും കാറിലുമായി കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍
മുട്ടിലില്‍ ഐഎന്‍ടിയുസി ജില്ലാപ്രസിഡന്‍റ് പിപി ആലിയും, കല്‍പ്പറ്റയില്‍ സിഐടിയു നേതാവ് പിവി ബേബിയും, മേപ്പാടിയില്‍ എഐടിയുസി നേതാവ് പികെ മൂര്‍ത്തിയും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. മുപ്പൈനാട് എസ്ടിയു നേതാവ് പിപിഎ കരീം, വൈത്തിരിയില്‍ എന്‍ഒ ദേവസ്യ, ബത്തേരിയില്‍ സി മൊയ്തീന്‍കുട്ടി, കണിയാമ്പറ്റയില്‍ ബിനു ജേക്കബ്, മാനന്തവാടിയില്‍ ടിഎ റജി, പനമരത്ത് തുരുത്തിയില്‍ ബേബി, നെന്‍മേനിയില്‍ ശ്രീനിവാസന്‍ തൊവരിമല, മുള്ളന്‍ക്കൊല്ലിയില്‍ മണി പാമ്പനാല്‍, പുല്‍പ്പള്ളിയില്‍ എസ് ജി സുകുമാരന്‍, തരിയോട് മമ്മി എന്നിങ്ങനെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല, വൈറലായ വിവരം അറിഞ്ഞില്ല, ചെങ്കൊടിയേന്തിയ ആ സഖാവ് പറയുന്നു...
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കല്‍ നടപടിയിലേക്ക് തള്ളിവിടുകയാണ്. ക്ഷാമബത്ത മരവിപ്പിക്കല്‍, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വേതനം വെട്ടിക്കുറക്കല്‍ എന്നിവ നടപ്പിലാക്കി തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. കൊവിഡ് കാലത്ത് 20 ലക്ഷം കോടിയുടെ പക്കേജ് കൊണ്ട് സാധരണ തൊഴിലാളികള്‍ക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ല. കാര്‍ഷികബില്ല് അടക്കം കൊണ്ടുവന്ന് രാജ്യത്തെ കോര്‍പ്പേറേറ്റുകളെ സഹായിക്കുന്ന നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും വിവിധ കേന്ദ്രങ്ങളില്‍ നേതാക്കള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
Also Read: അരിക്കടത്തിൻ്റെ മറവില്‍ കഞ്ചാവ് കടത്ത്; ലോറിയിലും കാറിലുമായി കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍
മുട്ടിലില്‍ ഐഎന്‍ടിയുസി ജില്ലാപ്രസിഡന്‍റ് പിപി ആലിയും, കല്‍പ്പറ്റയില്‍ സിഐടിയു നേതാവ് പിവി ബേബിയും, മേപ്പാടിയില്‍ എഐടിയുസി നേതാവ് പികെ മൂര്‍ത്തിയും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. മുപ്പൈനാട് എസ്ടിയു നേതാവ് പിപിഎ കരീം, വൈത്തിരിയില്‍ എന്‍ഒ ദേവസ്യ, ബത്തേരിയില്‍ സി മൊയ്തീന്‍കുട്ടി, കണിയാമ്പറ്റയില്‍ ബിനു ജേക്കബ്, മാനന്തവാടിയില്‍ ടിഎ റജി, പനമരത്ത് തുരുത്തിയില്‍ ബേബി, നെന്‍മേനിയില്‍ ശ്രീനിവാസന്‍ തൊവരിമല, മുള്ളന്‍ക്കൊല്ലിയില്‍ മണി പാമ്പനാല്‍, പുല്‍പ്പള്ളിയില്‍ എസ് ജി സുകുമാരന്‍, തരിയോട് മമ്മി എന്നിങ്ങനെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ