ആപ്പ്ജില്ല

വീരേന്ദ്രകുമാറിൻ്റെ വേർപാടിൽ അനുശോചനം; വയനാട്ടിൽ സംയുക്ത ഹർത്താൽ പ്രഖ്യാപിച്ചു

വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ 3 മണി വരെ വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് എൽ.ഡി.എഫും യു ഡി എഫും വ്യക്തമാക്കി.

Samayam Malayalam 29 May 2020, 12:31 pm
കൽപ്പറ്റ: രാജ്യസഭാംഗം എം പി വീരേന്ദ്രകുമാറിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വയനാട്ടിൽ ഹർത്താൽ. ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ 3 മണി വരെ വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി.
Samayam Malayalam ഹർത്താൽ


കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കല്‍പ്പറ്റ മണിയങ്കോട് പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടക്കുക. ഭൗതിക ശരീരം കാണാന്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.

Also Read: കോഴിക്കോടിനു പ്രിയപ്പെട്ട വീരന്‍; ചാലപ്പുറത്തെ വീട്ടിലെ സൗമ്യനായ ആതിഥേയന്‍

സ്ഥലത്തുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, പോലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ആളുകളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സിആര്‍പിസി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടുള്ളതല്ല. ഭൗതിക ശരീരം കാണുന്നതിന് സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ഉത്ര കൊലക്കേസില്‍ സുഹൃത്തുക്കളുടെ നിര്‍ണായക മൊഴി; കൊലപാതക വിവരം അറിഞ്ഞിരുന്നു!

ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും, ജനപ്രതിനിധികള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാം. രണ്ട് മുതല്‍ മൂന്ന് വരെ മാതൃഭൂമി ജീവനക്കാര്‍ക്കും, എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് സമയം നല്‍കിയിട്ടുള്ളത്. മൂന്ന് മുതല്‍ നാല് വരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും, നാല് മുതല്‍ അഞ്ച് വരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമാണ് സൗകര്യം ഒരുക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രതിനിധികളും അവരവരുടെ മേഖലകളില്‍ നിന്നും പരമാവധി രണ്ട് പ്രതിനിധികളെ മാത്രം അയക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read: ഇടുക്കിയിലെ കൊവിഡ് കേസ്; രോഗം സ്ഥിരീകരിച്ചത് തൊടുപുഴ സ്വദേശിക്ക്

അതേസമയം എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്. വയനാട് ജില്ല രൂപീകരിക്കുന്നത് മുതല്‍ ജില്ലയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ തന്റെതായ പങ്ക് വഹിച്ച വ്യക്തിത്വമെന്ന നിലയില്‍ വീരേന്ദ്രകുമാറിന്റെ നഷ്ടം നികത്താനാവാത്തതാണെന്ന് വിവിധ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്