സുല്‍ത്താന്‍ ബത്തേരി: മയക്കുമരുന്ന് കടത്തിനെതിരെ പരിശോധന കടുപ്പിക്കുന്നതിനിടയിലും കേരളത്തിലേക്ക് ഇത്തരം ഉത്പന്നങ്ങള്‍ ഏത് വിധേനയും എത്തിക്കാനാണ് കടത്തുസംഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനക്കും ഉപയോഗത്തിനും കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സംസ്ഥാനമായ കേരളത്തില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്താന്‍ കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നത് തന്നെയാണ് മയക്കുമരുന്ന് ലോബിയെ ഇതിന് പ്രേരിപ്പിക്കുന്നത്. Also Read: പോലീസിന്‍റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തുന്ന ഉപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍
ബൈക്കുകള്‍ മുതല്‍ ബസുകളും ചരക്കുലോറികളും വരെ ഇതിനായി സംഘം ഉപയോഗിച്ച് വരികയാണ്. ശനിയാഴ്ച ഗൂഢല്ലൂര്‍- മൈസൂരു ദേശീയപാതയിലെ തുറപ്പള്ളി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ഇവ കൊണ്ടുപോയ മിനിലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി സുധീര്‍ (43) എന്നയാളും അറസ്റ്റിലായി.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: 'നിര്‍ത്തണേ നിര്‍ത്തണേ' എന്ന് അലറിക്കരഞ്ഞു, ഡ്രൈവര്‍ വകവെച്ചില്ല, സഹപാഠിയുടെ കണ്‍മുന്നില്‍ വെച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
40 ലക്ഷം രൂപ വിലയുള്ള പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇരട്ടിവിലക്കാണ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഡി.വൈ.എസ്.പി. മഹേഷ്‌കുമാര്‍, സി.ഐ. അരുള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മിനി ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ബിസ്‌കറ്റ് പെട്ടികള്‍ക്കിടയില്‍ ചാക്കുകളില്‍ നിറച്ച ഹാന്‍സ് പുകയില പാക്കറ്റുകള്‍ ഒളിപ്പിച്ച വാഹനവും കസ്റ്റഡിയിലെടുത്തത്.
അതേസമയം, ബിസ്‌ക്കറ്റിന്‍റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. രണ്ട് ലോറികളില്‍ നിന്നായി ഒരു കോടി രൂപയോളം വില വരുന്ന 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നും പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്, പോലീസ് സംഘം പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത പുകയില ഉത്പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഒരു കോടി രൂപയോളം വില വരും. പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍ ഷമീര്‍ (38)എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. വട്ടംകുളത്തെ ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു.
Read Latest Local News and Malayalam News
ബൈക്കുകള്‍ മുതല്‍ ബസുകളും ചരക്കുലോറികളും വരെ ഇതിനായി സംഘം ഉപയോഗിച്ച് വരികയാണ്. ശനിയാഴ്ച ഗൂഢല്ലൂര്‍- മൈസൂരു ദേശീയപാതയിലെ തുറപ്പള്ളി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ഇവ കൊണ്ടുപോയ മിനിലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി സുധീര്‍ (43) എന്നയാളും അറസ്റ്റിലായി.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: 'നിര്‍ത്തണേ നിര്‍ത്തണേ' എന്ന് അലറിക്കരഞ്ഞു, ഡ്രൈവര്‍ വകവെച്ചില്ല, സഹപാഠിയുടെ കണ്‍മുന്നില്‍ വെച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
40 ലക്ഷം രൂപ വിലയുള്ള പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇരട്ടിവിലക്കാണ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഡി.വൈ.എസ്.പി. മഹേഷ്‌കുമാര്‍, സി.ഐ. അരുള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മിനി ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ബിസ്‌കറ്റ് പെട്ടികള്‍ക്കിടയില്‍ ചാക്കുകളില്‍ നിറച്ച ഹാന്‍സ് പുകയില പാക്കറ്റുകള്‍ ഒളിപ്പിച്ച വാഹനവും കസ്റ്റഡിയിലെടുത്തത്.
അതേസമയം, ബിസ്‌ക്കറ്റിന്‍റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. രണ്ട് ലോറികളില്‍ നിന്നായി ഒരു കോടി രൂപയോളം വില വരുന്ന 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നും പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്, പോലീസ് സംഘം പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത പുകയില ഉത്പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഒരു കോടി രൂപയോളം വില വരും. പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍ ഷമീര്‍ (38)എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. വട്ടംകുളത്തെ ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു.
Read Latest Local News and Malayalam News