പൊൻമുടിക്കോട്ടയിലേക്ക് കൂടുതൽ കൂടുകളും വനപാലകരും; കുടുങ്ങുമോ കടുവകൾ?
വയനാട്ടിലെ പൊൻമുടിക്കോട്ടയിലേക്ക് കൂടുതൽ കൂടുകളും ആർആർടി ഉൾപ്പെടെ കൂടുതൽ വനപാലക സംഘവും. കടുവാ ശല്യം രൂക്ഷമായതോടെ ഇന്ന് ചേർന്ന യോഗത്തിലാണ് വനം മന്ത്രിയുടെ ഉറപ്പ് ഉണ്ടായത്.
ഹൈലൈറ്റ്:
- പൊൻമുടിക്കോട്ടയിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കും.
- ആർആർടി ഉൾപ്പെടെ കൂടുതൽ വനപാലക സംഘത്തെ നിയോഗിക്കും.
- വനം മന്ത്രിയുടെ ഉറപ്പ് നൽകി.
സുൽത്താൻ ബത്തേരി: കടുവാ ശല്യം രൂക്ഷമായ വയനാട്ടിലെ പൊൻമുടിക്കോട്ടയിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും ആർആർടി ഉൾപ്പെടെ കൂടുതൽ വനപാലക സംഘത്തെ നിയോഗിക്കുമെന്നും വനം മന്ത്രിയുടെ ഉറപ്പ്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ എടക്കൽ പൊൻമുടിക്കോട്ടയിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തിയ കടുവ സാന്നിധ്യമുണ്ടായ മേഖലയിൽ കടുവയെ കൂട് വെച്ച് പിടിച്ചു നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റിയുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെയും യോഗം ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ശനിയാഴ്ച നടന്നു. ഈ യോഗത്തിൽവെച്ച് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് മന്ത്രി, ചീഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ, പിസിസിഎഫ് ജയപ്രസാദ്, കണ്ണൂർ സിസിസിഎഫ്, സൗത്ത് വയനാട് ഡിഎഫ്ഒ എന്നിവരുമായി ഫോണിൽ വിളിച്ച് പ്രദേശവാസികളുടെ ആശങ്ക പങ്കുവെച്ചു. കടുവാ ശല്യം നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ കൂട് സ്ഥാപിക്കാനും, ആർആർടി ഉൾപ്പെടെയുളള കൂടുതൽ ഫോഴ്‌സിനെയും ഡോക്ടർമാരെയും നിയോഗിക്കുന്നതിന് വേണ്ടി ഫോറസ്റ്റ് ഹെഡ്ഡിന് നിർദ്ദേശം നൽകുമെന്നും വനം വകുപ്പു മന്ത്രി ഉറപ്പ് നൽകി. ക്യാമറ പരിശോധന നടത്തുമ്പോൾ കൂടെ ഒരു കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. മൂന്ന് ദിവസം കൂടുമ്പോൾ ഒരിക്കൽ പ്രദേശത്ത് അവലോകന യോഗം വിളിച്ചു ചേർക്കാനും യോഗത്തിൽ തീരുമാനമായി.
പൊൻമുടിക്കോട്ടയിൽ പ്രദേശത്ത് വളർത്തുമൃഗങ്ങളെ നിരന്തരം ആക്രമിച്ച കടുവയെ വനം വകുപ്പ് നേരത്തെ കൂട് വെച്ച് പിടികൂടിയിരുന്നു. ഈ കടുവയിപ്പോൾ ചെതലയത്തെ മൃഗ പരിപാലനകേന്ദ്രത്തിലാണുള്ളത്. ഈ കടുവയുടെ കുട്ടികളടക്കം കൂടുതൽ കടുവകൾ പൊൻമുടിക്കോട്ടയിലുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെനിന്നു ഏകദേശം 10 കിലോമീറ്റർ മാറിയാണ് കാടുള്ളതെങ്കിലും അടിക്കാട് വൃത്തിയാക്കാതെയും വിളവെടുപ്പ് നടത്താതെയും കിടക്കുന്ന വലിയ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലുമാണ് വന്യമൃഗങ്ങൾ തമ്പടിച്ചിരിക്കുന്നത്. കടുവാ ശല്യം ഏറിയതോടെ വനം വകുപ്പ് പ്രത്യേക ക്യാംപ് തന്നെ പൊൻമുടിക്കോട്ടയിൽ ആരംഭിച്ചിട്ടുണ്ട്. തോട്ടങ്ങളിലെയും മറ്റും അടിക്കാടുകളടക്കം വെട്ടിത്തെളിക്കാനും തീരുമാനമായിട്ടുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലപുഞ്ചവയൽ, ബ്ലോക്ക് മെമ്പർ പി കെ സത്താർ, വാർഡ് മെമ്പർ ബിജു, സി ടി ചന്ദ്രൻ, വാർഡ് മെമ്പർ ദീപ ബാബു, ഷെമീർ മാളിക, പ്രേമൻ അമ്പുകുത്തി, ആക്ഷൻ കമ്മിറ്റി ചെയർമാൻ സുരേഷ് കുപ്പക്കൊല്ലി, കൺവീനർ ഉണ്ണി പി കെ, മറ്റ് കമ്മിറ്റി അംഗങ്ങൾ, ഫോറസ്റ്റ് റേഞ്ചർ ഹരിലാൽ ഉൾപ്പെടെയുളള ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പൊൻമുടിക്കോട്ടയിൽ പ്രദേശത്ത് വളർത്തുമൃഗങ്ങളെ നിരന്തരം ആക്രമിച്ച കടുവയെ വനം വകുപ്പ് നേരത്തെ കൂട് വെച്ച് പിടികൂടിയിരുന്നു. ഈ കടുവയിപ്പോൾ ചെതലയത്തെ മൃഗ പരിപാലനകേന്ദ്രത്തിലാണുള്ളത്. ഈ കടുവയുടെ കുട്ടികളടക്കം കൂടുതൽ കടുവകൾ പൊൻമുടിക്കോട്ടയിലുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെനിന്നു ഏകദേശം 10 കിലോമീറ്റർ മാറിയാണ് കാടുള്ളതെങ്കിലും അടിക്കാട് വൃത്തിയാക്കാതെയും വിളവെടുപ്പ് നടത്താതെയും കിടക്കുന്ന വലിയ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലുമാണ് വന്യമൃഗങ്ങൾ തമ്പടിച്ചിരിക്കുന്നത്. കടുവാ ശല്യം ഏറിയതോടെ വനം വകുപ്പ് പ്രത്യേക ക്യാംപ് തന്നെ പൊൻമുടിക്കോട്ടയിൽ ആരംഭിച്ചിട്ടുണ്ട്. തോട്ടങ്ങളിലെയും മറ്റും അടിക്കാടുകളടക്കം വെട്ടിത്തെളിക്കാനും തീരുമാനമായിട്ടുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലപുഞ്ചവയൽ, ബ്ലോക്ക് മെമ്പർ പി കെ സത്താർ, വാർഡ് മെമ്പർ ബിജു, സി ടി ചന്ദ്രൻ, വാർഡ് മെമ്പർ ദീപ ബാബു, ഷെമീർ മാളിക, പ്രേമൻ അമ്പുകുത്തി, ആക്ഷൻ കമ്മിറ്റി ചെയർമാൻ സുരേഷ് കുപ്പക്കൊല്ലി, കൺവീനർ ഉണ്ണി പി കെ, മറ്റ് കമ്മിറ്റി അംഗങ്ങൾ, ഫോറസ്റ്റ് റേഞ്ചർ ഹരിലാൽ ഉൾപ്പെടെയുളള ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News